യുവാവിനെയും സുഹൃത്തുക്കളെയും വീടുവളഞ്ഞ് ആക്രമിച്ചു
BY Sumeera SMR9 Feb 2016 5:19 AM GMT
Sumeera SMR9 Feb 2016 5:19 AM GMT
ആലപ്പുഴ: യുവാവിനെയും സുഹൃത്തുക്കളെയും വീടുവളഞ്ഞു ആക്രമിച്ചു. തുമ്പോളി പന്തളംവെളിയില് ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം.
പന്തളംവെളിയിലെ ഉണ്ണിയുടെ വീട്ടിലെത്തിയ 25ഓളം പേരടങ്ങുന്ന സംഘം ഉണ്ണിയുടെ വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ ഉണ്ടായിരുന്ന ഉണ്ണിയെയും രണ്ടുസുഹൃത്തുക്കളെയും സംഘം മാരാകായുധങ്ങള്‍ കൊണ്ടു ആക്രമിച്ചു. ഉണ്ണി ഓടി രക്ഷപ്പെട്ടു. സുഹൃത്തായ തുമ്പോളി സ്വദേശി ദീപു(22)വിനെ അക്രമികള്‍ വെട്ടിയും കമ്പിവടികൊണ്ടു തല്ലിയും ഗുരുതര പരിക്കേല്‍പ്പിച്ചു.
അക്രമികള്‍ പോയതിനുപിന്നാലെ ആരോ വിളിച്ചുപറഞ്ഞതനുസരിച്ചു ബൈക്കിലെത്തിയ പോലിസുകാര്‍ ദീപുവിനെ ചാക്കിലെടുത്തു ഓട്ടോയില്‍ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് പറയുന്നു. അക്രമികളെ ഭയന്നു നാട്ടുകാര്‍ കുറേനേരം പുറത്തിറങ്ങിയില്ല.
കഴിഞ്ഞദിവസം പ്രദേശത്തു രണ്ടുവീടിനു നേരെ ആക്രമണമുണ്ടായതായി പറയുന്നു. മാസങ്ങള്‍ക്കുമുമ്പ് തുമ്പോളി തീര്ഥശേരിയിലുള്ള കള്ളുഷാപ്പിനുമുമ്പില് യുവാവ് വെട്ടേറ്റു മരിച്ചതിന്റെ തുടര്‍ച്ചയായ ആക്രമണമാണ് ഇതെന്നു പറയുന്നു. പ്രദേശത്തു രണ്ടുസംഘങ്ങള്‍ തമ്മിലുള്ള പകയ്ക്കു മാസങ്ങള്‍ കഴിഞ്ഞിട്ടും ശമനമുണ്ടാവാത്തതിന്റെ തെളിവാണ് ഇന്നലെയുണ്ടായ ആക്രമമെന്നു കരുതുന്നു. മുമ്പ് യുവാവിന്റെ കൊലപാതകം നടന്ന സമയത്തു ഇവിടെ ആഴ്ചകളോളം പോലിസിന്റെ സാന്നിധ്യമുണ്ടായിരുന്നു. വീണ്ടും ആക്രമമുണ്ടായതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. എന്നാല്‍, സംഭവം സംബന്ധിച്ചു നോര്‍ത്ത് പോലിസ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.
പന്തളംവെളിയിലെ ഉണ്ണിയുടെ വീട്ടിലെത്തിയ 25ഓളം പേരടങ്ങുന്ന സംഘം ഉണ്ണിയുടെ വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ ഉണ്ടായിരുന്ന ഉണ്ണിയെയും രണ്ടുസുഹൃത്തുക്കളെയും സംഘം മാരാകായുധങ്ങള്‍ കൊണ്ടു ആക്രമിച്ചു. ഉണ്ണി ഓടി രക്ഷപ്പെട്ടു. സുഹൃത്തായ തുമ്പോളി സ്വദേശി ദീപു(22)വിനെ അക്രമികള്‍ വെട്ടിയും കമ്പിവടികൊണ്ടു തല്ലിയും ഗുരുതര പരിക്കേല്‍പ്പിച്ചു.
അക്രമികള്‍ പോയതിനുപിന്നാലെ ആരോ വിളിച്ചുപറഞ്ഞതനുസരിച്ചു ബൈക്കിലെത്തിയ പോലിസുകാര്‍ ദീപുവിനെ ചാക്കിലെടുത്തു ഓട്ടോയില്‍ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് പറയുന്നു. അക്രമികളെ ഭയന്നു നാട്ടുകാര്‍ കുറേനേരം പുറത്തിറങ്ങിയില്ല.
കഴിഞ്ഞദിവസം പ്രദേശത്തു രണ്ടുവീടിനു നേരെ ആക്രമണമുണ്ടായതായി പറയുന്നു. മാസങ്ങള്‍ക്കുമുമ്പ് തുമ്പോളി തീര്ഥശേരിയിലുള്ള കള്ളുഷാപ്പിനുമുമ്പില് യുവാവ് വെട്ടേറ്റു മരിച്ചതിന്റെ തുടര്‍ച്ചയായ ആക്രമണമാണ് ഇതെന്നു പറയുന്നു. പ്രദേശത്തു രണ്ടുസംഘങ്ങള്‍ തമ്മിലുള്ള പകയ്ക്കു മാസങ്ങള്‍ കഴിഞ്ഞിട്ടും ശമനമുണ്ടാവാത്തതിന്റെ തെളിവാണ് ഇന്നലെയുണ്ടായ ആക്രമമെന്നു കരുതുന്നു. മുമ്പ് യുവാവിന്റെ കൊലപാതകം നടന്ന സമയത്തു ഇവിടെ ആഴ്ചകളോളം പോലിസിന്റെ സാന്നിധ്യമുണ്ടായിരുന്നു. വീണ്ടും ആക്രമമുണ്ടായതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. എന്നാല്‍, സംഭവം സംബന്ധിച്ചു നോര്‍ത്ത് പോലിസ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT