thiruvananthapuram local

യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍

വിഴിഞ്ഞം: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങി മരിച്ചസംഭവത്തില്‍ ഒളിവില്‍പോയ കാമുകനെ പോലിസ് പിടികൂടി. വെങ്ങാനൂര്‍ സിസിലിപുരം പറയന്‍വിളാകം ശിവമന്ദിരത്തില്‍ ഒന്നാം പ്രതിയായ അനൂപ് (25) ആണ് കസ്റ്റഡിയിലായത്.
കോട്ടുകാല്‍ പുലിയൂര്‍കോണം ആശാ ഭവനില്‍ ചന്ദ്രന്റെയും സുജാതയുടെയും മകള്‍ ആശാ ചന്ദ്രന്‍ (24)ന്റെ മരണത്തെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. സൈബര്‍ പോലിസ് സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് വിഴിഞ്ഞം പോലിസ് പറഞ്ഞു. കേസിലെ കൂട്ടു പ്രതിയായ അനൂപിന്റെ അമ്മ ജ്യോതി ഒളിവിലാണ്.
ആശാ ചന്ദ്രന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. പ്രണയം നടിച്ചും വിവാഹവാഗ്ദാനം നല്‍കിയ അനൂപ് തന്നെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചിട്ടുള്ളതായി ഏഴുപേജുള്ള കത്തില്‍ വെളിപ്പെടുത്തിയിരുന്നു. പിടികൂടിയ പ്രതിയെ വിഴിഞ്ഞം പോലിസ് വിശദമായി ചോദ്യം ചെയ്തു. ആശയുമായുള്ള പ്രണയവും കുറിപ്പിലെ വെളിപ്പെടുത്തലും തമ്മില്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
വാഹനത്തില്‍ ബന്ധുവീടുകളിലും റബര്‍തോട്ടത്തിലുമുള്‍പ്പെടെ അനൂപ് ആശയെ പീഡിപ്പിക്കാനായി കൂട്ടിക്കൊണ്ടുപോയ സ്ഥലങ്ങളായ കേശവദാസപുരത്തെ ബന്ധുവീട്, മ്യൂസിയം പാര്‍ക്ക്, എന്നിവിടങ്ങളില്‍ എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി.
കൂട്ടികൊണ്ടുപോയ കോളിസ്, ടെമ്പോട്രാവലര്‍ എന്നീ വാഹനങ്ങള്‍ കണ്ടെത്താനും പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാപ്രേരണയ്ക്ക് പുറമെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പീഡനത്തിനും കേസെടുക്കുമെന്നും പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും വിഴിഞ്ഞം പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it