യുവതി തീക്കൊളുത്തി മരിച്ച സംഭവം: ഫോണ്‍ കോളുകള്‍ പരിശോധിക്കും
BY kasim kzm25 April 2018 4:05 AM GMT
kasim kzm25 April 2018 4:05 AM GMT
നിലമ്പൂര്‍: നിലമ്പൂര്‍ മുതീരി കൂളിക്കുന്നിലെ വാടക വീട്ടില്‍ യുവതി തീ കൊളുത്തിമരിച്ച സംഭവത്തില്‍ യുവതിയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു.
മരിച്ച കവിതയുടെ സഹോദരിയുടെ കുട്ടിയുടെ ജന്മദിനാഘോഷത്തിന് വീട്ടില്‍ നിന്ന് ഇറങ്ങാനിരിക്കെ വന്ന ഫോണ്‍ കോളാണ് പെട്ടന്നുണ്ടായ പ്രകോപനത്തിനും മരണത്തിനും കാരണമെന്ന് അഭ്യൂഹമുള്ള സ്ഥിതിക്കാണ് ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നത്. തീ പിടി—ച്ചതിനെ തുടര്‍ന്ന് യുവതി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും കത്തിക്കരിഞ്ഞിട്ടുണ്ട്.തെക്കുമ്പാടം മേനിയില്‍ വിജയന്റെ മകള്‍ കവിത(27)യെയാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തരയോടെ മുതീരിയില്‍ താമസിക്കുന്ന വീട്ടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനായി യുവതി വെള്ളിയാഴ്ച തന്നെ രണ്ട് ലിറ്റര്‍ പെട്രോള്‍ ഒരു പ്ലാസ്റ്റിക് കുപ്പിയില്‍ വാങ്ങിയിരുന്നു. ഒരു ഓട്ടോറിക്ഷയില്‍ പോയാണ് പെട്രോള്‍ വാങ്ങിയതെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
യുവതിയുടെ ആത്മഹത്യാ കുറിപ്പ് പോലിസിന് ലഭിച്ചിരുന്നു. കത്തിലെ കൈപ്പട യുവതിയുടേത് തന്നെ എന്ന് വ്യക്തമായിട്ടുണ്ട്. യുവതിയുടെ ആന്തരികാവയവങ്ങള്‍ ലാബ് പരിശോധനക്കായി കോഴിക്കോട് ലാബിലേക്ക് അയച്ചതായി നിലമ്പൂര്‍ എസ്ഐ ബിനു തോമസ് അറിയിച്ചു.
മരിച്ച കവിതയുടെ സഹോദരിയുടെ കുട്ടിയുടെ ജന്മദിനാഘോഷത്തിന് വീട്ടില്‍ നിന്ന് ഇറങ്ങാനിരിക്കെ വന്ന ഫോണ്‍ കോളാണ് പെട്ടന്നുണ്ടായ പ്രകോപനത്തിനും മരണത്തിനും കാരണമെന്ന് അഭ്യൂഹമുള്ള സ്ഥിതിക്കാണ് ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നത്. തീ പിടി—ച്ചതിനെ തുടര്‍ന്ന് യുവതി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും കത്തിക്കരിഞ്ഞിട്ടുണ്ട്.തെക്കുമ്പാടം മേനിയില്‍ വിജയന്റെ മകള്‍ കവിത(27)യെയാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തരയോടെ മുതീരിയില്‍ താമസിക്കുന്ന വീട്ടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനായി യുവതി വെള്ളിയാഴ്ച തന്നെ രണ്ട് ലിറ്റര്‍ പെട്രോള്‍ ഒരു പ്ലാസ്റ്റിക് കുപ്പിയില്‍ വാങ്ങിയിരുന്നു. ഒരു ഓട്ടോറിക്ഷയില്‍ പോയാണ് പെട്രോള്‍ വാങ്ങിയതെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
യുവതിയുടെ ആത്മഹത്യാ കുറിപ്പ് പോലിസിന് ലഭിച്ചിരുന്നു. കത്തിലെ കൈപ്പട യുവതിയുടേത് തന്നെ എന്ന് വ്യക്തമായിട്ടുണ്ട്. യുവതിയുടെ ആന്തരികാവയവങ്ങള്‍ ലാബ് പരിശോധനക്കായി കോഴിക്കോട് ലാബിലേക്ക് അയച്ചതായി നിലമ്പൂര്‍ എസ്ഐ ബിനു തോമസ് അറിയിച്ചു.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT