യുവതിയെ മാനഭംഗപ്പെടുത്തി കൊന്ന കേസ്: പ്രതിക്ക് ജീവപര്യന്തം

വടകര: യുവതിയെ പ്രണയംനടിച്ചു വശീകരിച്ച് പീഡിപ്പിച്ച ശേഷം കൊന്നു കെട്ടിത്തൂക്കിയ കേസില്‍ പ്രതിക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തൊട്ടില്‍പാലം കുണ്ടുതോട് തൈക്കാമറ്റത്ത് ലിലിമോളി(31)നെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി വയനാട് പേരിയ സ്വദേശി കടമറ്റത്ത് മുല്ലല്‍പാലം ബിനു എന്ന ജോര്‍ജി(37)നാണ് വടകര അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി സി ബാലന്‍ ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്തപക്ഷം ഒരു വര്‍ഷം കഠിന തടവും അനുഭവിക്കണം. 2009 ജൂലൈ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യയും രണ്ടു കുട്ടികളുമുള്ള പ്രതി യുവതിയെ പ്രണയംനടിച്ച് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.
സംഭവം നടന്ന് അഞ്ചുവര്‍ഷത്തിനു ശേഷം 2014 ഒക്ടോബര്‍ 6നാണ് പ്രതി ബിനു പിടിയിലാവുന്നത്. യുവതിയെ കാണാതായ ദിവസം പ്രതിയുടെ വീട്ടിലേക്ക് ഇവര്‍ വന്നതായി ലഭിച്ച സൂചനയാണ് പ്രതിയെ കണ്ടെത്തുന്നതിലേക്കു നയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പെരുവണ്ണാമൂഴി ഇറിഗേഷന്‍ ഭൂമിയില്‍നിന്നും ലിലിയുടെ അസ്ഥികൂടം കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it