kannur local

യുവതിയെ കത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി 28ന്

തലശ്ശേരി: നിര്‍ത്തിയിട്ട തീവണ്ടി കംപാര്‍ട്ട്‌മെന്റില്‍ തനിച്ചിരിക്കെ സ്ത്രീയെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ 28ന് കോടതി വിധി പ്രഖ്യാപിക്കും. മലപ്പുറം കൊടുങ്ങല്ലൂര്‍ കിഴിശ്ശേരി വിളയില്‍ പോസ്റ്റ് ഓഫിസ് പരിധിയില്‍ താമസിക്കുന്ന കരുവാക്കോടന്‍ വീട്ടില്‍ പാത്തു എന്ന പാത്തൂട്ടി(48)യാണ് കൊല്ലപ്പെട്ടത്. 2014 ഒക്ടോബര്‍ 20ന് പുലര്‍ച്ചെ കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് സംഭവം. തമിഴ്‌നാട് തേനി ജില്ലയിലെ കാമാക്ഷിപുരക്കാരന്‍ പടിയന്‍ സുരേഷ് കണ്ണനാണ് (30) പ്രതി.
പുലര്‍ച്ചെ നാലോടെ കംപാര്‍ട്ട്‌മെന്റിനകത്ത് തീയാളുന്നത് കണ്ടെത്തിയവരാണ് ദേഹമാസകലം കത്തിപ്പിടയുന്ന സ്ത്രീരൂപത്തെ കണ്ടത്. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ വീണുപോയ സ്ത്രീയെ ഓടിക്കൂടിയവര്‍ ഉടനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിക്കുന്നതിനു മുമ്പ് പാത്തൂട്ടി വെളിപ്പെടുത്തിയ വിവരങ്ങളും സൂചനകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.  തലശ്ശേരി ഒന്നാം ക്ലാസ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്.
Next Story

RELATED STORIES

Share it