യുവതിയുടെ മുന്നില്‍ വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊന്നു

ഹൈദരാബാദ്: പട്ടാപ്പകല്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊന്നു. തെലങ്കാന നാല്‍ഗോണ്ട ജില്ലയിലെ ജ്യോതി ആശുപത്രി അങ്കണത്തിലാണു സംഭവം. പ്രണയ് പെരുമല്ല എന്ന യുവാവാണു കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാന കൊലപാതകമാണെന്നാണു സൂചന.
പോലിസ് അന്വേഷണം ആരംഭിച്ചു. ഗര്‍ഭിണിയായ അമൃതയുമൊത്ത് ആശുപത്രിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഗേറ്റില്‍ വച്ച് ഒരാള്‍ പിന്നില്‍ നിന്ന് വെട്ടുകയായിരുന്നു. ആദ്യവെട്ടില്‍ താഴെ വീണ പ്രണയിനെ ഒരു വെട്ടുകൂടെ വെട്ടി കൊലപാതകി സ്ഥലം വിടുകയായിരുന്നു. സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ കൊലപാതകദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ആറുമാസം മുമ്പാണ് അവര്‍ണനായ പ്രണയ് സവര്‍ണയായ അമൃതയെ വിവാഹം ചെയ്തത്. അമൃത മൂന്നു മാസം ഗര്‍ഭിണിയാണ്.
പ്രണയ് തല്‍ക്ഷണം മരിച്ചു. അതേസമയം, കൊലപാതകം നടത്തിയത് അമൃതയുടെ പിതാവാണെന്നാരോപിച്ച് പ്രണയിന്റെ കുടുംബം മുന്നോട്ടു വന്നിട്ടുണ്ട്. 2016ല്‍ തമിഴ്‌നാട്ടിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ശങ്കര്‍ എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായത്.

Next Story

RELATED STORIES

Share it