malappuram local

യുവതിയുടെ കൊലപാതകം: അന്വേഷണം എങ്ങുമെത്തിയില്ല; പോലിസ് ഇരുട്ടില്‍തപ്പുന്നു

പെരിന്തല്‍മണ്ണ: പാങ്ങ് പെരിഞ്ചോല ചെങ്കല്‍ ക്വാറിയിലെ ജോലിക്കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസ് അന്വേഷണം എങ്ങുമെത്തിയില്ല. കൊളത്തൂര്‍ കറേക്കാട് ചേനാടന്‍ കുലമ്പ് ചോലക്കല്‍ മൂസയുടെ മകന്‍ സാജിദ(32) മരിച്ച സംഭവത്തിലാണ് തെളിവുകള്‍ കണ്ടെത്താനാവാതെ പോലിസ് അന്വേഷണം ഇഴയുന്നത്. കഴിഞ്ഞ 20ന് ആണ് ക്വാറിയിലെ പാചകത്തൊഴിലാളിയായിരുന്ന സാജിദയെ കല്ലുകൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന 13 പവന്റെ സ്വര്‍ണാഭരണങ്ങളും മോഷണം പോയിരുന്നു.
സംഭവ ദിവസം ക്വാറിയിലെ ജീവനക്കാരായിരുന്ന രണ്ട് അസം സ്വദേശികളെ കാണതായിട്ടുണ്ട്. കവര്‍ച്ചനടന്ന സാഹചര്യത്തില്‍ കൊലപാതകം മോഷണത്തിനുവേണ്ടിയാവാമെന്ന നിഗമനത്തിലാണ് പോലിസ്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കഴുത്തിലെ മുറിപ്പാടും തലയിലേറ്റ ക്ഷതവും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ നടന്നിട്ടില്ല. വ്യക്തമായ സൂചനകളോ വിവരങ്ങളോ ലഭിക്കാത്തതിനാല്‍ പോലിസ് അന്വേഷണത്തിനെതിരേ യുവതിയുടെ ബന്ധുക്കള്‍ രംഗത്തുവന്നിട്ടുണ്ട്.
സംഭവം നടന്ന് ഒരാഴ്ചയായിട്ടും സാഹചര്യ തെളിവുകൡല്‍ അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേക്ക് വ്യാപിച്ചേക്കുമെന്നാണറിയുന്നത്. ഇതിനിടയ്ക്ക് യുവതിയുമായി ക്വാറിയിലെ മറ്റു തൊഴിലാളികള്‍ക്കിടയില്‍ ശത്രുതയുണ്ടായിരുന്നോയെന്നും പോലിസ് അന്വേഷിക്കുന്നതായാണ് സൂചന.
Next Story

RELATED STORIES

Share it