യുവതിക്കും യുവാവിനും പോലിസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദ്ദനം

മുംബൈ: മുംബൈയില്‍ പോലിസ് സ്‌റ്റേഷനില്‍ യുവതിക്കും യുവാവിനും ക്രൂര മര്‍ദ്ദനം. മലാഡിലെ കോള്‍സെന്ററില്‍ ജോലിചെയ്യുന്നവരാണ് അന്ധേരി പോലിസ് സ്‌റ്റേഷനില്‍ മര്‍ദ്ദനത്തിനിരയായത്. ഇവരെ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വിഡീയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിനു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്.

രാത്രിയില്‍ റോഡില്‍ മദ്യപിച്ചു പിടിവലിയുണ്ടാക്കിയ ഇരുവരെയും സാന്ത്വനിപ്പിക്കാനാണു തങ്ങള്‍ ശ്രമിച്ചതെന്നാണ് അന്ധേരി പോലിസിന്റെ വാദം. പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ അടിപിടി തുടര്‍ന്ന ഇവരെ വേര്‍പെടുത്താനാണു തങ്ങള്‍ ശ്രമിച്ചതെന്ന് അന്ധേരി പോലിസ് സ്‌റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ നന്ദകുമാര്‍ ധുമല്‍ പറഞ്ഞു.രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇരുവരെയും വിട്ടയച്ചുവെന്നും പോലിസ് പറഞ്ഞു.
സപ്തംബറില്‍ ഒരു പെണ്‍കുട്ടിയെ വനിതാ പോലിസുകാര്‍ മര്‍ദ്ദിച്ചിരുന്നു. അതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വനിതാ പോലിസുകാരെ അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it