യുജെന്‍സന്‍ ലിങ്‌ദോ, ബാലാ ദേവി ഇന്ത്യന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍

ന്യൂഡല്‍ഹി: ഐ ലീഗ് ടീം ബംഗളുരു എഫ്‌സി മിഡ്ഫീല്‍ഡര്‍ യുജെന്‍സന്‍ ലിങ്‌ദോയെയും സ്‌ട്രൈക്കര്‍ ബാലാ ദേവിയെയും ഇന്ത്യയിലെ ഈ വര്‍ഷത്തെ മികച്ച പുരുഷ, വനിതാ താരങ്ങളായി തിരഞ്ഞെടുത്തു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡഷറേഷന്റെ (എഐഎഫ്എഫ്) പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് ഇരുവരും കരസ്ഥമാക്കിയത്. ഗോവയിലെ മഡ്ഗാവില്‍ നടന്ന എഐഎഫ്എഫിന്റെ വാ ര്‍ഷിക യോഗത്തിലാണ് അവാര്‍ഡ് പ്രഖ്യാപനമുണ്ടായത്.
ഐ ലീഗില്‍ പങ്കെടുത്ത ടീമുകളുടെ പരിശീലകരാണ് വോട്ടെടുപ്പില്‍ ലിങ്‌ദോയെ മികച്ച താരമായി കണ്ടെത്തിയത്. ട്രോഫിക്കൊപ്പം രണ്ടു ലക്ഷം രൂപ യും ലിങ്‌ദോയ്ക്കു ലഭിക്കും. ബാലാദേവിക്ക് ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് പ്രൈസ്മണി.
എഐഎഫ്എഫിന്റെ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത് പ്രീതം കോട്ടലിനെയാണ്. ഈ വര്‍ഷം ആദ്യമായി വനിതകളി ലും ഈ പുരസ്‌കാരമേര്‍പ്പെടുത്തി. പ്രിയ സാസയാണ് ജേതാവായത്.
താഴേത്തട്ടില്‍ മികച്ച വികസനാത്മക പദ്ധതികള്‍ നടപ്പാക്കിയ ഗോവ ഫുട്‌ബോള്‍ അസോസിയേഷനും പുരസ്‌കാരം ലഭിച്ചു. 2015ലെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ടത് സി ആര്‍ ശ്രീകൃഷ്ണയാണ്.
Next Story

RELATED STORIES

Share it