യുഎസ്: കന്‍സാസില്‍ വെടിവയ്പ്; മൂന്നു മരണം

വാഷിങ്ടണ്‍: യുഎസിലെ കന്‍സാസ് സംസ്ഥാനത്തുണ്ടായ വെടിവയ്പ് പരമ്പരയില്‍ നാലു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. ചെറു വാഹനങ്ങള്‍ നിര്‍മിക്കുന്ന ഹാര്‍വി കൗണ്ടിയിലെ എക്‌സല്‍ കമ്പനിയുടെ ഫാക്ടറിയിലാണ് വെടിവയ്പുണ്ടായത്. ഇവിടെ പെയിന്റിങ് ജീവനക്കാരനായ കെഡ്‌റിക് ഫോര്‍ഡാണ് ദുരന്തം വിതച്ചത്.
അക്രമിയെ വധിച്ചതായി പോലിസ് അറിയിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്നു പോലിസ് വ്യക്തമാക്കി. റൈഫിളുമായി നില്‍ക്കുന്ന ചിത്രം ഫോര്‍ഡ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫാക്ടറിയുടെ പാര്‍ക്കിങ് സ്ഥലത്തുവച്ച് ഒരു സ്ത്രീക്കു നേരെയാണ് അക്രമി ആദ്യം നിറയൊഴിച്ചത്. ഇയാള്‍ ഫാക്ടറിക്കുള്ളില്‍ ആക്രമണം അഴിച്ചുവിടുന്നതിനു മുമ്പ് മറ്റു രണ്ടുപേരെയും ആക്രമിച്ചിരുന്നു. ഒരാള്‍ക്ക് തോളിലും മറ്റൊരാള്‍ക്ക് കാലിലുമാണ് പരിക്കേറ്റത്.
ഹാര്‍വി കൗണ്ടിക്ക് സമീപത്തെ ന്യൂട്ടണ്‍, കാന്‍ എന്നിവിടങ്ങളിലും കാറിലിരുന്ന് അക്രമി വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it