Flash News

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊല: പ്രതിയെ പോലിസ് വെടിവെച്ച് കൊന്നു

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊല: പ്രതിയെ പോലിസ് വെടിവെച്ച് കൊന്നു
X
കന്‍സാസ് സിറ്റി: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവച്ചു കൊന്ന കേസിലെ പ്രതി പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കന്‍സാസ് സിറ്റിയിലെ റസ്‌റ്റോറന്റിലാണ് കഴിഞ്ഞ ആറിന് തെലങ്കാനയില്‍നിന്നുള്ള 25കാരനായ ശരത് കൊപ്പു വെടിയേറ്റു മരിച്ചത്. വെടിയേറ്റ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കവര്‍ച്ചാശ്രമത്തിനിടെ ഉണ്ടായ വെടിവയ്പിലാണ് മരണമെന്നാണ് അനുമാനം. വാറംഗല്‍ ജില്ലയില്‍നിന്നുള്ള എന്‍ജിനീയറിങ് ബിരുദധാരിയാണ് ശരത്. ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലിചെയ്തുവരികെ ബിരുദാനന്തര ബിരുദത്തിനായി ജോലി രാജിവച്ചാണ് ഇദ്ദേഹം യുഎസിലേക്ക് പോയത്.



മിസോറി കന്‍സാസ് സിറ്റി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നു ശരത്. പഠനത്തോടൊപ്പം ഈ റസ്‌റ്റോറന്റിലും ഇദ്ദേഹം ഭാഗികമായി ജോലി ചെയ്തിരുന്നു. ഈ വര്‍ഷമാദ്യമാണ് ശരത് യുഎസിലേക്കു കുടിയേറിയത്. കവര്‍ച്ചക്കാരില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വെടിയേറ്റതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. മറ്റുള്ളവര്‍ കൗണ്ടറിനു പിന്നില്‍ ഒളിച്ചപ്പോള്‍ എതിര്‍ദിശയിലേക്കാണ് ശരത് ഓടിയത്. പിന്നിലായാണു ശരത്തിന് വെടിയേറ്റത്. വെള്ള, ബ്രൗണ്‍ നിറങ്ങളില്‍ നെടുകെ വരകളുള്ള ടീഷര്‍ട്ടാണ് വെടിവച്ചയാള്‍ ധരിച്ചത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, അക്രമികള്‍ ആരാണെന്നോ വെടിവയ്ക്കാനുള്ള കാരണം എന്താണെന്നോ ഇപ്പോഴും വ്യക്തമല്ല.
Next Story

RELATED STORIES

Share it