Flash News

യുഎസിനെതിരേ കടുത്ത ആരോപണവുമായി കര്‍സായി



കാബൂള്‍: അമേരിക്കയ്‌ക്കെതിരേ കടുത്ത ആരോപണമുയര്‍ത്തി അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി. യുഎസ് സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും സഹായത്തിലാണ് 3, 4 വര്‍ഷത്തിനിടെ രാജ്യത്ത് ഐഎസ് തഴച്ചുവളര്‍ന്നതെന്ന് കര്‍സായി ആരോപിച്ചു. ലണ്ടനില്‍ റഷ്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് കര്‍സായി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേരില്ലാത്ത ഹെലിക്കോപ്റ്ററുകളില്‍ ഐഎസിന് വന്‍ ആയുധമെത്തുന്നതായി അഫ്ഗാന്‍ പൗരന്‍മാര്‍ ദിനംപ്രതി തന്നെ അറിയിക്കുന്നുണ്ട്. ശതകോടിക്കണക്കിന് ഡോളറുകള്‍ ചെലവഴിച്ചിട്ടും രാജ്യത്ത് അരക്ഷിതാവസ്ഥ തുടരുകയാണ്. സൈനിക നടപടികള്‍ പ്രത്യേകിച്ച് വിദേശശക്തികളുടേത് സമാധാനം കൊണ്ടുവരില്ല. ഇതിനായി താലിബാനോട് ഉള്‍പ്പെടെ അഭിപ്രായ സമന്വയത്തിലെത്താന്‍ അഫ്ഗാന്‍ ഭരണകൂടം തയ്യാറാവണമെന്നും കര്‍സായി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it