യാത്രക്കാരെ പുറത്തിറക്കാന്‍ എസിയുടെ ബ്ലോവര്‍ തുറന്നിട്ട് എയര്‍ ഏഷ്യ
BY kasim kzm22 Jun 2018 3:43 AM GMT
kasim kzm22 Jun 2018 3:43 AM GMT
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്നു ബാഗ്ഡോഗ്രയിലേക്ക് പുറപ്പെടേണ്ട ഐ 5583 വിമാനം നാലര മണിക്കൂര്‍ വൈകിയതിനാല്‍ യാത്രക്കാരെ പുറത്തിറക്കാനായി എസിയുടെ ബ്ലോവര്‍ ക്യാപ്റ്റന്‍ തുറന്നിട്ടുവെന്നും ഇതോടെ യാത്രക്കാര്‍ക്കു ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്നും പരാതി.
കുടിവെള്ളം പോലും നല്‍കാതെ എയര്‍ ഏഷ്യ ജീവനക്കാര്‍ ദ്രോഹിച്ചുവെന്ന് യാത്രക്കാര്‍ പറയുന്നു. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് കൊല്‍ക്കത്ത എക്സിക്യൂട്ടീവ് ഡയറക്ടറായ ദിപാങ്കര്‍ റായ് ആണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്ത്യയില്‍ വ്യോമയാന വകുപ്പ് പ്രവര്‍ത്തിക്കുന്നത് ഇത്ര മോശം സ്ഥിതിയിലാണെന്നും എയര്‍ ഏഷ്യയില്‍ യാത്ര ചെയ്യാതിരിക്കൂവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
“വിമാനം ആദ്യം അരമണിക്കൂര്‍ വൈകി. ബോര്‍ഡിങിന് ശേഷം വീണ്ടും ഒന്നര മണിക്കൂര്‍ വൈകിയതോടെ യാത്രക്കാരോട് വിമാനത്തില്‍ നിന്നു പുറത്തിറങ്ങാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുറത്ത് മഴ ശക്തമായിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ യാത്രക്കാര്‍ ആരും തയ്യാറായില്ല’. യാത്രക്കാരെ പുറത്തിറക്കാനായി എസിയുടെ ബ്ലോവര്‍ ക്യാപ്റ്റന്‍ തുറന്നിട്ടുവെന്നും ഇതോടെ യാത്രക്കാര്‍ക്കു ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.
അതേസമയം സാങ്കേതിക തകരാറു കാരണമാണു വിമാനം നാലര മണിക്കൂര്‍ വൈകിയതെന്നാണ് എയര്‍ ഏഷ്യയുടെ വിശദീകരണം. യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടായതില്‍ ഖേദമുണ്ടെന്നും എന്നാല്‍ സുരക്ഷയ്ക്കാണു പ്രാധാന്യമെന്നും വാര്‍ത്താക്കുറിപ്പില്‍ എയര്‍ ഏഷ്യ വ്യക്തമാക്കി.
കുടിവെള്ളം പോലും നല്‍കാതെ എയര്‍ ഏഷ്യ ജീവനക്കാര്‍ ദ്രോഹിച്ചുവെന്ന് യാത്രക്കാര്‍ പറയുന്നു. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് കൊല്‍ക്കത്ത എക്സിക്യൂട്ടീവ് ഡയറക്ടറായ ദിപാങ്കര്‍ റായ് ആണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്ത്യയില്‍ വ്യോമയാന വകുപ്പ് പ്രവര്‍ത്തിക്കുന്നത് ഇത്ര മോശം സ്ഥിതിയിലാണെന്നും എയര്‍ ഏഷ്യയില്‍ യാത്ര ചെയ്യാതിരിക്കൂവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
“വിമാനം ആദ്യം അരമണിക്കൂര്‍ വൈകി. ബോര്‍ഡിങിന് ശേഷം വീണ്ടും ഒന്നര മണിക്കൂര്‍ വൈകിയതോടെ യാത്രക്കാരോട് വിമാനത്തില്‍ നിന്നു പുറത്തിറങ്ങാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുറത്ത് മഴ ശക്തമായിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ യാത്രക്കാര്‍ ആരും തയ്യാറായില്ല’. യാത്രക്കാരെ പുറത്തിറക്കാനായി എസിയുടെ ബ്ലോവര്‍ ക്യാപ്റ്റന്‍ തുറന്നിട്ടുവെന്നും ഇതോടെ യാത്രക്കാര്‍ക്കു ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.
അതേസമയം സാങ്കേതിക തകരാറു കാരണമാണു വിമാനം നാലര മണിക്കൂര്‍ വൈകിയതെന്നാണ് എയര്‍ ഏഷ്യയുടെ വിശദീകരണം. യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടായതില്‍ ഖേദമുണ്ടെന്നും എന്നാല്‍ സുരക്ഷയ്ക്കാണു പ്രാധാന്യമെന്നും വാര്‍ത്താക്കുറിപ്പില്‍ എയര്‍ ഏഷ്യ വ്യക്തമാക്കി.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT