യമനില്‍ ഹൂഥികള്‍ക്കെതിരായ ആക്രമണം യുഎഇ നിര്‍ത്തിവച്ചു
BY kasim kzm2 July 2018 3:46 AM GMT
kasim kzm2 July 2018 3:46 AM GMT
ദുബയ്: യമനിലെ പ്രശ്നങ്ങള്‍ക്കു രാഷ്ട്രീയപരിഹാരം കണ്ടെത്താനുള്ള യുഎന്നിന്റെ ശ്രമങ്ങള്‍ക്കു പിന്തുണ അറിയിച്ച് യുഎഇ. ഹുദൈദയില്‍ ഹൂഥി വിമതര്‍ക്കെതിരായ സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി യുഎഇ അറിയിച്ചു.
യമനിലെ യുഎന്‍ പ്രത്യേക സ്ഥാനപതി മാര്ട്ടിന് ഗ്രിഫിറ്റ്സ് ആണു യമനിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ക്കു വേണ്ടി മധ്യസ്ഥശ്രമം നടത്തുന്നത്. ഇരുവിഭാഗങ്ങളുമായുള്ള ചര്‍ച്ച ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 12 മുതലാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ഹുദൈദയില്‍ ഹൂഥി വിമതര്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചത്. യുദ്ധത്തെ തുടര്‍ന്നു യമനില്‍ കൊടിയ ദാരിദ്ര്യവും പട്ടിണിയുമാണ്. 84 ലക്ഷത്തോളം സാധാരണ ജനങ്ങള്‍ യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്നുണ്ടെന്നാണു റിപോര്‍ട്ട്.
യുഎന്‍ പ്രത്യേക സ്ഥാനപതി മാര്ട്ടിന് ഗ്രിഫിറ്റ്സിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായി യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗേഷ് അറിയിച്ചു. ഹുദൈദ നഗരത്തില്‍ നിന്നും തുറമുഖത്ത് നിന്നും ഹൂഥി വിമതരുടെ നിരുപാധികമായ പിന്മാറ്റം ഉണ്ടാവുമെന്നു പ്രത്യാശിക്കുന്നു. യമനില്‍ രാഷ്ട്രീയ പരിഹാരത്തിനുള്ള യുഎന്‍ ശ്രമങ്ങളെ അനുകൂലിച്ച് സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഹുദൈദ നഗരത്തിന്റെ നിയന്ത്രണം യുഎന്നിനു മുന്നിലെ പ്രധാന വെല്ലുവിളിയാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഹുദൈദ തുറമഖത്തിന്റെ നിയന്ത്രണം യുഎന്നിനു കൈമാറാമെന്നു നേരത്തെ ഹൂഥി വിമതര്‍ അറിയിച്ചിരുന്നു. എന്നാല്‍, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ഹുദൈദ നഗരത്തില്‍ ഹൂഥിവിമതര് പിന്മാറണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം ഹുദൈദ നഗരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഹൂഥികളും അറിയിച്ചിട്ടുണ്ട്. യുഎന്‍ മാനേജ്മെന്റിന്റെ കീഴില്‍ നഗരത്തില്‍ സൈനിക നിയന്ത്രണം ആര് ഏറ്റെടുക്കുമെന്നു ഗ്രിഫ്റ്റ്സ് വ്യക്തമാക്കിയിട്ടില്ല.
യമനിലെ യുഎന്‍ പ്രത്യേക സ്ഥാനപതി മാര്ട്ടിന് ഗ്രിഫിറ്റ്സ് ആണു യമനിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ക്കു വേണ്ടി മധ്യസ്ഥശ്രമം നടത്തുന്നത്. ഇരുവിഭാഗങ്ങളുമായുള്ള ചര്‍ച്ച ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 12 മുതലാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ഹുദൈദയില്‍ ഹൂഥി വിമതര്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചത്. യുദ്ധത്തെ തുടര്‍ന്നു യമനില്‍ കൊടിയ ദാരിദ്ര്യവും പട്ടിണിയുമാണ്. 84 ലക്ഷത്തോളം സാധാരണ ജനങ്ങള്‍ യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്നുണ്ടെന്നാണു റിപോര്‍ട്ട്.
യുഎന്‍ പ്രത്യേക സ്ഥാനപതി മാര്ട്ടിന് ഗ്രിഫിറ്റ്സിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായി യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗേഷ് അറിയിച്ചു. ഹുദൈദ നഗരത്തില്‍ നിന്നും തുറമുഖത്ത് നിന്നും ഹൂഥി വിമതരുടെ നിരുപാധികമായ പിന്മാറ്റം ഉണ്ടാവുമെന്നു പ്രത്യാശിക്കുന്നു. യമനില്‍ രാഷ്ട്രീയ പരിഹാരത്തിനുള്ള യുഎന്‍ ശ്രമങ്ങളെ അനുകൂലിച്ച് സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഹുദൈദ നഗരത്തിന്റെ നിയന്ത്രണം യുഎന്നിനു മുന്നിലെ പ്രധാന വെല്ലുവിളിയാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഹുദൈദ തുറമഖത്തിന്റെ നിയന്ത്രണം യുഎന്നിനു കൈമാറാമെന്നു നേരത്തെ ഹൂഥി വിമതര്‍ അറിയിച്ചിരുന്നു. എന്നാല്‍, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ഹുദൈദ നഗരത്തില്‍ ഹൂഥിവിമതര് പിന്മാറണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം ഹുദൈദ നഗരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഹൂഥികളും അറിയിച്ചിട്ടുണ്ട്. യുഎന്‍ മാനേജ്മെന്റിന്റെ കീഴില്‍ നഗരത്തില്‍ സൈനിക നിയന്ത്രണം ആര് ഏറ്റെടുക്കുമെന്നു ഗ്രിഫ്റ്റ്സ് വ്യക്തമാക്കിയിട്ടില്ല.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT