മൗസില്‍ 1.5 ലക്ഷം സിവിലിയന്മാര് അകപ്പെട്ടിരിക്കുന്നതായി യുഎന്‍
BY fousiya sidheek18 Jun 2017 3:16 AM GMT
fousiya sidheek18 Jun 2017 3:16 AM GMT
ബഗ്ദാദ്: ഇറാഖില്‍ ഐഎസും സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുന്ന മൗസില്‍ നഗരത്തില്‍ 1.5 ലക്ഷത്തോളം സിവിലിയന്മാര് സംഘര്‍ഷമേഖലയില്‍ അകപ്പെട്ടിരിക്കുന്നതായി യുഎന്‍. നഗരവാസികളെ ഐഎസ് മനുഷ്യകവചമായി ഉപയോഗിക്കുന്നതായും നഗരത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ കൊലപ്പെടുത്തുന്നതായും യുഎന്‍ അറിയിച്ചു. ഐഎസ് നിയന്ത്രണത്തിലുള്ള മൗസില്‍ പഴയ നഗരം തിരിച്ചുപിടിക്കുന്നതിനായുള്ള അന്തിമ സൈനികനീക്കം ഇറാഖ് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നഗരത്തില്‍ സിവിലിയന്മാരുടെ സ്ഥിതി അതീവ ദാരുണമായിക്കൊണ്ടിരിക്കുകയാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം ഉദ്യോഗസ്ഥ ലിസെ ഗ്രാന്‍ഡെ അസോസിയേറ്റഡ് പ്രസിനു നല്കിയ അഭിമുഖത്തില്‍ അറിയിച്ചു. നഗരത്തില്‍ നിന്ന് പുറത്തുകടക്കാനാണ് സിവിലിയന്മാര് ശ്രമിക്കുന്നതെന്നാണ് യുഎന്‍ കരുതുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT