മോഷ്ടാവെന്നു സംശയിച്ച് നാട്ടുകാര്‍ കെട്ടിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ചിങ്ങവനം (കോട്ടയം): മോഷ്ടാവെന്നു കരുതി നാട്ടുകാര്‍ പൊരിവെയിലത്ത് കെട്ടിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി കൈലാസ് ജ്യോതിബെഹ്‌റ(30)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കോട്ടയം ചിങ്ങവനത്തായിരുന്നു സംഭവം.
കൈലാസുള്‍പ്പടെയുള്ള മൂന്നഗംസംഘം ഇന്നലെ രാവിലെ പൂവന്‍തുരുത്തിലെ റബര്‍ ഫാക്ടറിയില്‍ ജോലിക്കായി വന്നതായിരുന്നു. ഇതിനിടെ റെയില്‍വേ സ്റ്റേഷനില്‍വച്ച് കൈലാസ് ജ്യോതി കൂട്ടംതെറ്റി ചിങ്ങവനത്തെത്തി. ഭാഷ വശമില്ലാത്തതിനാല്‍ പൂവന്‍തുരുത്തിന് പകരം ചിറവംമുട്ടം ക്ഷേത്രത്തിന് സമീപമെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ മോഷ്ടാവെന്ന് കരുതി വെയിലത്ത് കൈകാലുകള്‍ ബന്ധിച്ച് കെട്ടിയിട്ട ശേഷം പോലിസിനെ അറിയിക്കുകയായിരുന്നു. ചിങ്ങവനം പോലിസ് ഇയാളെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നലെ വൈകീട്ട് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ചങ്ങനാശ്ശേരി സിഐ സകറിയ മാത്യു, ചിങ്ങവനം എസ്‌ഐ പി വി ഷിബു എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.
Next Story

RELATED STORIES

Share it