thrissur local

മോഷണം; പാസ്‌പോര്‍ട്ടും 4000 രൂപയും നഷ്ടപ്പെട്ടു

കയ്പമംഗലം: ചാമക്കാലയി ല്‍ 65 കാരിയായ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം.പാസ്‌പോര്‍ട്ടും 4000 രൂപയും നഷ്ടപ്പെട്ടു. ചാമക്കാല സ്‌കൂളിന് സമീപം പുതിയ വീട്ടില്‍ പരേതനായ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ബീവാത്തുമ്മയെയാണ് മോഷ്ടാവ് കെട്ടിയിട്ടത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ബീവാത്തുമ്മയും മകള്‍ റംലയുമാണ് വീട്ടില്‍ താമസം. രാവിലെ 8.15 നാണ് തൊട്ടടുത്ത് തന്നേയുള്ള സ്വന്തം വീട്ടിലേക്ക് റംല പോയത്. 8.45ന് തിരിച്ചെത്തിയപ്പോഴാണ് ഉമ്മയെ കയ്യും കാലും കെട്ടിയിട്ട നിലയില്‍ കണ്ടത്. പുറക് വശത്തെ വാതിലിലൂടെ ഹെല്‍മെറ്റ് ധരിച്ചെത്തിയയാള്‍  മുറിയില്‍ കിടക്കുകയായിരുന്ന ബീവാത്തുമ്മയെ  ഹാളിലേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് സോഫ സെറ്റിയില്‍ പ്ലാസ്റ്റിക്ക് കയറ് കൊണ്ട് കെട്ടിയിടുകയായിരുന്നു. ഒച്ചവെച്ച ബീവാത്തുമ്മയെ  കത്തികാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും ആവശ്യപ്പെട്ടു. വീണ്ടും ഉറക്കെ കരഞ്ഞതോടെ മോഷ്ടാവ് മുഖത്ത് എന്തോ ദ്രാവകം പുരട്ടിയതായും ബീവാത്തുമ്മ പറഞ്ഞു. മുറിയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന പാസ്‌പോര്‍ട്ടും പണവുമാണ് കവര്‍ന്നത്. ഇതിനിടെ മോഷ്ടാവിന് ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഓടിപ്പോവുകയായിരുന്നു. ബോധരഹിതയായി കിടന്ന ബീവാത്തുമ്മയെ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. 10 ദിവസം മുമ്പാണ് ബീവാത്തുമ്മ വിദേശത്തുള്ള മകന്റെയടുത്ത് നിന്ന് നാട്ടിലെത്തിയത്. കൊടുങ്ങല്ലൂര്‍ സിഐ പി സി ബിജു കുമാറും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it