മോദിക്കെതിരേ രാഹുല്‍

അഹ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിന് അനുകൂലമാക്കാന്‍ പാകിസ്താനുമായി മന്‍മോഹന്‍സിങടക്കമുള്ളവര്‍ ചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരായ മോദിയുടെ പരാമര്‍ശം വളരെ മോശമാണ്. അപകടകരമായൊരു പ്രവണതയാണിത്. ഗുജറാത്തിലെ അഴിമതിയടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് മോദി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷായുടെ അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചോ റാഫേല്‍ യുദ്ധ വിമാന ഇടപാടിലെ ക്രമക്കേടോ മോദി പരാമര്‍ശിക്കുന്നില്ല. ഇത്തരം കാര്യങ്ങളില്‍ തന്ത്രപൂര്‍വം മൗനം പാലിക്കുന്ന മോദി അടിസ്ഥാനരഹിതവും ഗുരുതരവുമായ ആരോപണങ്ങളുന്നയിച്ച് രക്ഷപ്പെടുകയാണെന്നും രാഹുല്‍ പറഞ്ഞു. തന്റെ ക്ഷേത്ര സന്ദര്‍ശനം വിവാദമാക്കുന്നതില്‍ കാര്യമില്ലെന്നും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നതില്‍ എന്താണ് തെറ്റെന്നും രാഹുല്‍ ചോദിച്ചു. ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
Next Story

RELATED STORIES

Share it