Flash News

മോഡി ഉലകം ചുറ്റുന്നു; ഭാര്യ പാസ്‌പോര്‍ട്ട് ലഭിക്കാതെ 'ചുറ്റുന്നു'

മോഡി ഉലകം ചുറ്റുന്നു; ഭാര്യ പാസ്‌പോര്‍ട്ട് ലഭിക്കാതെ ചുറ്റുന്നു
X
jashodaben

അഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി  ഇടവേളകളില്ലാതെ ഉലകം ചുറ്റുകയാണ്. മറുവശത്ത് തന്റെ ഭാര്യ പാസ്‌പോര്‍ട്ട് ലഭിക്കാതെ കഷ്ടപ്പെടുകയാണ്. മോഡിയുടെ ഭാര്യ ജശോദാ ബെന്‍ അഹ്മദാബാദ് പാസ്‌പോര്‍ട്ട് ഓഫിസില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചപ്പോള്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കാരണം പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു. വിവാഹിതയാണെങ്കില്‍ ആ പേരിലാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കേണ്ടത്. വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇരുവരും ഒപ്പുവച്ച അഫിഡവിറ്റ് വേണമെന്നാണ് നിയമം. അല്ലെങ്കില്‍ മോഡിയെ വിവാഹം ചെയ്തതാണെന്ന സാക്ഷിപത്രം വേണം.ഇതു രണ്ടും ഹാജരാക്കാന്‍ കഴിയാതെ ബുദ്ധിമുട്ടകായാണ് ജശോദാബെന്‍.

ജശോദാ ബെന്‍ തന്റെ ഭാര്യയാണെന്ന് മോഡി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മീഷന് നല്‍കിയ അഫിഡവിറ്റില്‍ പറഞ്ഞിരുന്നു. ഈ അഫിഡവിറ്റിന്റെ കോപ്പി ബെന്‍ പാസ്‌പോര്‍ട്ട് ഓഫിസില്‍ നല്‍കിയെങ്കിലും കാര്യം നടന്നില്ല. ഇരുവരും ഒപ്പുവച്ച് അഫിഡവിറ്റ് ലഭിക്കാന്‍ ജശോദാ ബെന്‍ മോഡിയോട് ആവശ്യപ്പെടണമെന്ന് ബെന്നിന്റെ സഹോദരന്‍ അശോക് മോഡി പറഞ്ഞു. എന്നാല്‍ തന്റെ സഹോദരി അത് ആവശ്യപ്പെടുമോ എന്നറിയില്ലെന്നും അശോക് മോഡി പറയുന്നു.
narendra-modi-
മോഡിയുടെ ഭാര്യയെന്ന നിലയില്‍ ജശോദാ ബെന്നിന് മാധ്യമങ്ങള്‍ അതീവ പ്രാധാന്യം നല്‍കിയിരുന്നു. ഇവര്‍ക്ക് വന്‍ സുരക്ഷയും ഒരുക്കിയിരുന്നു. എന്നാല്‍ തനിക്ക് യാതൊരു സുരക്ഷയും ആവശ്യമില്ലെന്ന് ബെന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ സുരക്ഷ ഒഴിവാക്കിയിരുന്നു.
മോഡിയുടെ ലോക യാത്രകള്‍ സുഖകരമായി തുടരുമ്പോള്‍ അസുഖ ബാധിതയായ തന്റെ ബന്ധുവിനെ കാണാന്‍ വിദേശത്തു പോവാന്‍ പാസ്‌പോര്‍ട്ട് പോലും ലഭിക്കാത്ത അവസ്ഥയാണ് മോഡിയുടെ ഭാര്യയായ ബെന്നിനുള്ളത്. ബെന്നിനെ വിവാഹം ചെയത് മോഡി ദിവസങ്ങള്‍ക്കുള്ളില്‍  അവരെ സ്വന്തം വീട്ടില്‍ ചെന്നാക്കുകയായിരുന്നു. അവര്‍ വിദ്യാഭ്യാസം തുടരട്ടെയെന്ന് പറഞ്ഞാണ് ഒഴിവാക്കിയത്. മോഡിയും ഭാര്യയും ഒരുമിച്ചു ഒപ്പുവച്ച അഫിഡവിറ്റ് ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
Next Story

RELATED STORIES

Share it