Flash News

മോഡിയുടെ കേരള സന്ദര്‍ശനം: പരിപാടികളുടെ അന്തിമരൂപരേഖയായി

തിരുവനന്തപുരം : ഈ മാസം 14, 15 തീയതികളില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പ്രധാനമന്ത്രി കേരളത്തില്‍ പങ്കെടുക്കുന്ന പരിപാടികളുടെ അന്തിമ രൂപരേഖയായി.
ഡിസംബര്‍ 14 ന് വൈകുന്നേരം 4.10 ന് പ്രത്യേക വ്യോമസേന വിമാനത്തില്‍ പ്രധാനമന്ത്രി കൊച്ചിയിലെ ഐ.എന്‍.എസ്. ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ എത്തിച്ചേരും. അവിടെ സ്വീകരണത്തിനുശേഷം 4.15 ന് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടിലേക്ക് തിരിക്കും. കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുള്ള ഹെലിപാഡില്‍ പ്രധാനമന്ത്രിയുമായി ഹെലികോപ്റ്റര്‍ 4.45 ന് എത്തിച്ചേരും. 4.50 ന് തേക്കിന്‍കാട് മൈതാനത്തില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി അഞ്ച് മണിക്ക് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 6.05 ന് കൊച്ചിയിലേക്ക് റോഡ് മാര്‍ഗം തിരിച്ച് 7.15 ന് കൊച്ചി താജ് മലബാറിലെത്തുന്ന പ്രധാനമന്ത്രി രാത്രി അവിടെ തങ്ങും. 15 ന് രാവിലെ 8.50 ന് ഐ.എന്‍.എസ്. ഗരുഡയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി റോഡ് മാര്‍ഗം എത്തിച്ചേരും. തുടര്‍ന്ന് ഒമ്പത് മണിക്ക് െ്രെട സര്‍വീസ് ഗാര്‍ഡ് ഓഫ് ഹോണര്‍. തുടര്‍ന്ന് നേവിയുടെ ഹെലികോപ്റ്ററില്‍ 9.30 ന് ഐ.എന്‍.എസ്. വിക്രമാദിത്യയിലെത്തിച്ചേരുന്ന പ്രധാനമന്ത്രി 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ സംയുക്ത കമാന്‍ഡര്‍മാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. 1.45 ന് ഹെലികോപ്റ്ററില്‍ കൊല്ലം ആശ്രാമം മൈതാനത്തേക്ക് തിരിക്കുന്ന മോഡി 2.35 ന് അവിടെ എത്തിച്ചേരും. 2.45 ന് എസ്.എന്‍.കോളേജിലെത്തി മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 3.30 വരെയാണ് എസ്.എന്‍.കോളേജിലെ പരിപാടിയില്‍ പങ്കെടുക്കുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ 4.05 ന് വര്‍ക്കലയില്‍ എത്തി 4.15 ന് ശിവഗിരി മഠത്തിലെത്തും. ശ്രീനാരായണഗുരുവിന് ആദരങ്ങള്‍ അര്‍പ്പിച്ച ശേഷം നരേന്ദ്രമോദി ശിവഗിരിയില്‍ വൃക്ഷത്തൈ നടും. 4.35 വരെയാണ് പ്രധാനമന്ത്രി ശിവഗിരി മഠത്തില്‍ ചെലവഴിക്കുക. പിന്നീട് 4.50 ന് ശംഖുമുഖത്തേക്ക് ഹെലികോപ്റ്ററില്‍ യാത്രതിരിക്കുന്ന പ്രധാനമന്ത്രി 5.10 ന് ശംഖുമുഖം വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിച്ചേരും. തുടര്‍ന്ന് 5.15 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹിക്ക് മടങ്ങിപ്പോകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പബ്ലിക് റിലേഷന്‍സ് വകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it