palakkad local

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് കുടിവെള്ള പദ്ധതിയുടെ ചാല്‍ കീറല്‍ തുടങ്ങി



ആനക്കര:എംആര്‍എസിലേക്ക് വെള്ളം വാങ്ങാന്‍ ദിനംപ്രതി കനത്ത തുക ചിലവഴിച്ചു കൊണ്ടുള്ള ധൂര്‍ത്തിന് അറുതിയാവുന്നു. സ്‌കൂളിലേക്ക് ആവശ്യമായ വെള്ളമെത്തിക്കാന്‍ പുതിയ കുടിവെള്ള പദ്ധതിയുടെ ചാല്‍ കീറല്‍ തുടങ്ങി. പറക്കുളം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് വെള്ളം വാങ്ങിയ വകയില്‍ പതിനൊന്ന് വര്‍ഷം കൊണ്ട് പട്ടികജാതി വകുപ്പ് തുലച്ചത് അരക്കോടിയിലേറെ രൂപയാണ്. ഒടുവില്‍ പട്ടിക ജാതിവകുപ്പ്  ഇടപെട്ടു സ്‌കൂളിലേക്ക് വെള്ളമെത്തിക്കാന്‍ പുതിയ കുടിവെള്ള പദ്ധതി കൊണ്ടു വരികയാണ്. ഇതിന്റെ ഭാഗമായി സ്‌കൂളിലേക്ക് ചാല്‍ കീറി പൈപ്പ് ലൈന്‍ വലിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.  പദ്ധതിക്ക് പട്ടികജാതി- പട്ടിക വകുപ്പ് രണ്ടര ലക്ഷം രൂപയാണ് വാട്ടര്‍ അതോറിറ്റിയില്‍ അടച്ചിട്ടുള്ളത്. അത് പ്രകാരമാണ് ഇപ്പോള്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നത്. പുതിയ അധ്യായന വര്‍ഷം മുതല്‍ വെള്ളം പണം കൊടുത്ത് വാങ്ങുന്നത് ഒഴിവാക്കാനാവും. ഒരു ദിവസം ഇരുപതിനായിരം ലിറ്റര്‍ വെള്ളമാണ് സ്‌കൂളിലേക്ക് ആവശ്യമായിവരുന്നത്. അത് ഈ കുഴല്‍ കിണറില്‍ നിന്ന് ലഭിക്കുമോ എന്ന കാര്യത്തില്‍ ചില ആശങ്കകളുണ്ട്. എന്നാലും ഒരു പരിധി വരെ വെള്ളം പണം കൊടുത്ത് വാങ്ങുന്നത് ഒഴിവാക്കാന്‍ കഴിയും. നിലവില്‍ പതിമൂന്ന് വര്‍ഷം കൊണ്ട് വെള്ളം വാങ്ങിയ വകയില്‍ ഒരു കോടിയോളം രുപയാണ് ചെലവഴിച്ചത്.  ഇപ്പോള്‍ സ്‌കൂളില്‍ മതിലില്‍ നിന്ന് ഇരുനൂറ് മീറ്റര്‍ ദുരത്ത് പുതുതായി നിര്‍മിച്ച പറക്കുളം കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിര്‍മാണത്തിനായി കുഴിച്ച കുഴല്‍ കിണറില്‍ നിന്ന് വെള്ളമെടുക്കാനുള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതോടെയാണ് പദ്ധതിക്ക് പട്ടിക ജാതി വകുപ്പ് തുക വകയിരുത്തിയത്. ഈ കുഴല്‍ കിണറില്‍ നിന്ന് വെള്ളം പൈപ്പ് ലൈന്‍ വഴി സ്‌കൂളിലെത്തിക്കുകയും സ്‌കൂളിലെ അധ്യാപകര്‍ക്ക് താമസിക്കാനായി നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സുകളിലേക്ക് കൂടി വെള്ളം ലഭിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ഉയര്‍ന്ന കുന്നില്‍ പുതുതായി നിര്‍മിച്ച കുഴല്‍ കിണറില്‍ 80 അടിക്ക് വെള്ളം കണ്ടിരുന്നു. നല്ലവെള്ളം ലഭ്യമാകുന്ന തരത്തിലാണ് കിണര്‍ നിര്‍മിച്ചിട്ടുള്ളത്.ഒരു മാസം ഹോസ്റ്റിലേക്കും സ്‌കൂളിലേക്കുമറ്റുമായി 4,22,000 ലിറ്റര്‍ വെള്ളമാണ് വാങ്ങുന്ന്. ഇതിനായി പ്രതിമാസം അരലക്ഷത്തിന് മുകളില്‍ ചെലവ് വരുന്നു. സ്‌കൂളില്‍ മൂന്ന് കുഴല്‍ കിണറും ഒരു ഓപണ്‍ കിണറും ഉണ്ടെങ്കിലും ആവശ്യത്തിനുള്ള വെള്ളം ലഭ്യമാകാത്താണ് പുറത്ത് നിന്ന് വെള്ളം വാങ്ങാന്‍ കാരണമായത്.പട്ടികജാതി ,പട്ടിക വര്‍ഗത്തില്‍പ്പെട്ട 271 പാവപ്പെട്ട പെണ്‍കുട്ടികളും 21 അധ്യാപകര്‍ക്ക് പുറമെ മറ്റ് സ്റ്റാഫുകള്‍ വേറെയുമുണ്ട്. സ്‌കൂളില്‍ മൂന്ന് കുഴല്‍ കിണറില്‍ ഒരു കിണറില്‍ വര്‍ഷക്കാലത്ത്   പത്ത് മിനിറ്റ് പമ്പ് ചെയ്യാനുള്ളവെളളം ലഭിക്കും. ബാക്കിരണ്ട് കുഴല്‍ കിണര്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഓപ്പണ്‍ കിണറിലും വേണ്ടത്രവെള്ളമില്ല. വര്‍ഷക്കാലത്ത് മാത്രമാണ് അലല്‍പം വെള്ളം ലഭിക്കുന്നത്.
Next Story

RELATED STORIES

Share it