മേഘാലയ: ഇറക്കുമതി മല്‍സ്യം വില്‍ക്കുന്നത് നിരോധിച്ചു
BY kasim kzm24 July 2018 3:10 AM GMT
kasim kzm24 July 2018 3:10 AM GMT
ഷില്ലോങ്: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മല്‍സ്യത്തിന്റെ വില്പന മേഘാലയ സര്‍ക്കാര്‍ നിരോധിച്ചു. 14 ദിവസത്തേക്കാണ് നിരോധനം. ചില സാംപിളുകളില്‍ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. അസമിലെ പൊതുജനാരോഗ്യ ലബോറട്ടറിയിലാണ് മല്‍സ്യങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നത്. വെസ്റ്റ് ജയിന്‍ഷ്യാ ഹില്‍ ഡിസ്ട്രിക്റ്റ്, നോങ്പോ എന്നിവിടങ്ങളില്‍ നിന്ന് അയച്ച രണ്ടു സാംപിളുകളിലാണ് ഫോര്‍മാലിന്‍ കണ്ടെത്തിയത്. 21,000 മെട്രിക് ടണ്‍ മല്‍സ്യമാണ് മേഘാലയ ഇറക്കുമതി ചെയ്യുന്നത്. ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നാണ് ഭൂരിഭാഗം മല്‍സ്യവും എത്തുന്നത്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT