kozhikode local

മൂന്ന് വയസ്സുകാരിയുടെ കൊല; തെളിവെടുപ്പ് നടത്തി

നാദാപുരം: പുറമേരിയില്‍ കുടുബ വഴക്കിന്റെ പേരില്‍ മൂന്ന് വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ റിമാന്റിലായിരുന്ന പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. പുറമേരി സ്വദേശി കുളങ്ങരത്ത് ഖൈസിന്റെ ഭാര്യ നരിപ്പറ്റ സ്വദേശിനി കാട്ടില്‍ സഫൂറ (28)യെയാണ് കേസന്വേഷിക്കുന്ന കുറ്റിയാടി സിഐ എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് നാദാപുരം കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങിയത്. 16 നാണ് കേസിനാസ്പദമായ സംഭവം. വിദേശത്തുള്ള ഭര്‍ത്താവുമായി പിണങ്ങിയ സഫൂറ പുറമേരിയിലെ ഭര്‍ത്രൃ വീട്ടില്‍ വെച്ച് മക്കളായ മൂന്ന് വയസ്സുകാരി ഇന്‍ഷാ ലാമിയയെയും,ഒന്നര വയസ്സുകാരന്‍ അമന്‍ സയാനെയും കുളിമുറിയിലെ ബക്കറ്റില്‍ മുക്കി അപകടപ്പെടുത്തുകയായിരുന്നു. സയാന്‍ രക്ഷപ്പെട്ടെങ്കിലും ഇന്‍ഷാലാമിയ മരണപ്പെട്ടു. പോലിസ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റിയ സഫൂറയെ മാനസിക പിരിമുറുക്കങ്ങളെ തുടര്‍ന്ന് ദിവസങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. പിന്നിട് അസുഖം ഭേദമായതോടെയാണ് സഫൂറയെ കോടതിയുടെ അനുമതിയോടെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്.
Next Story

RELATED STORIES

Share it