kannur local

മൂന്നു വയസ്സുകാരനായ മകനെ ചിരവകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി 23ന്

കാസര്‍കോട്: ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ മൂന്നു വയസ്സുള്ള മകനെ ചിരവ കൊണ്ട് തലക്കടിച്ചു വീഴ്ത്തി തോര്‍ത്തുമുണ്ട് കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്ന കേസിന്റെ വിധി 23ന് പ്രഖ്യാപിക്കും കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്)യില്‍ പൂര്‍ത്തിയായി.
രാജപുരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ പനത്തടി വില്ലേജിലെ മൈലാട്ടി കോളനിയിലെ പത്മിനിയുടെ മകന്‍ രാഹുലാ(മൂന്ന്)ണ് കൊല്ലപ്പെട്ടത്. പിതാവ് എം എം രാജു എന്ന ഉണ്ടച്ചി രാജു (38)വാണ് പ്രതി. 2015 ജൂലൈ 21ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
ഉണ്ടച്ചി രാജുവും ഭാര്യ പത്മിനിയും തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ നിലവിലുണ്ടായിരുന്നു. സംഭവ ദിവസം വീട്ടിലെത്തിയ രാജു ഭാര്യയുമായി വഴക്കിടുകയും ഇതേ തുടര്‍ന്ന് ഭാര്യ അയല്‍വാസിയായ മോഹനന്റെ വീട്ടിലേയ്ക്ക് പോവുകയും ആ സമയത്ത് അവിടെയുണ്ടായിരുന്ന മകനെ കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ 30 സാക്ഷികളുണ്ട്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബാലകൃഷ്ണന്‍ ഹാജരായി.
Next Story

RELATED STORIES

Share it