മൂന്നു ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു
BY TK tk18 Oct 2015 5:19 AM GMT
TK tk18 Oct 2015 5:19 AM GMT
ജറുസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമിലും വെസ്റ്റ്ബാങ്കിലുമായി വ്യത്യസ്ത സംഘര്‍ഷങ്ങളില്‍ മൂന്നു ഫലസ്തീനികള്‍ കൂടി വെടിയേറ്റു മരിച്ചു. അനധികൃത കുടിയേറ്റ മേഖലയിലും ജറുസലേമിലും ഇസ്രായേലികള്‍ക്കു നേരെ കല്ലേറു നടത്തിയെന്നാരോപിച്ചാണ് ഇവരെ വെടിവച്ചുകൊലപ്പെടുത്തിയത്. ഹെബ്രോണില്‍ ജൂതകുടിയേറ്റക്കാരന്റെ വെടിയേറ്റാണ് ഇന്നലെ രാവിലെ ഒരാള്‍ കൊല്ലപ്പെട്ടത്. ഫലസ്തീനി കല്ലെറിഞ്ഞുവെന്ന ഇസ്രായേല്‍ പോലിസിന്റെ വെളിപ്പെടുത്തലിനെ തിരുത്തി ജൂതകുടിയേറ്റക്കാരന്‍ ഫലസ്തീനിക്കു നേരേ കല്ലെറിയുകയായിരുന്നെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു.
മരിച്ചത് 18കാരനായ ഫാദല്‍ അല്‍ കവാത്സ്മി ആണെന്ന് തിരിച്ചറിഞ്ഞതായി ഫലസ്തീന് സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ഹെബ്രോണിലെ ജൂത കുടിയേറ്റ മേഖലയില്‍ ഇസ്രായേലി സൈനികയ്ക്കു നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ഒരു പെണ്‍കുട്ടിയെയും കൊലപ്പെടുത്തി. 16 വയസ്സുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ ഫലസ്തീന് സംഘര്‍ഷം രൂക്ഷമായതോടെ റോഡുകളടച്ച് ഇസ്രായേല്‍ പോലിസ് നഗരത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റൊരു സംഭവത്തില്‍ കിഴക്കന്‍ ജറുസലേമില്‍ ഒരു ഫലസ്തീനി പോലിസിന്റെ വെടിയേറ്റും മരിച്ചു. സംഘര്‍ഷത്തില്‍ നിരായുധരായവരുള്പ്പെടെ 42 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഏഴു ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ അന്താരാഷ്ട്ര പോലിസിനെ വിന്യസിക്കണമെന്ന യുഎന്‍ രക്ഷാസമിതിയില്‍ ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉന്നയിച്ച ആവശ്യം ഇസ്രായേല്‍ നിരസിച്ചതിന്റെ പിന്നാലെയാണ് പുതിയ ആക്രമണപരമ്പര. മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്.
മരിച്ചത് 18കാരനായ ഫാദല്‍ അല്‍ കവാത്സ്മി ആണെന്ന് തിരിച്ചറിഞ്ഞതായി ഫലസ്തീന് സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ഹെബ്രോണിലെ ജൂത കുടിയേറ്റ മേഖലയില്‍ ഇസ്രായേലി സൈനികയ്ക്കു നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ഒരു പെണ്‍കുട്ടിയെയും കൊലപ്പെടുത്തി. 16 വയസ്സുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ ഫലസ്തീന് സംഘര്‍ഷം രൂക്ഷമായതോടെ റോഡുകളടച്ച് ഇസ്രായേല്‍ പോലിസ് നഗരത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റൊരു സംഭവത്തില്‍ കിഴക്കന്‍ ജറുസലേമില്‍ ഒരു ഫലസ്തീനി പോലിസിന്റെ വെടിയേറ്റും മരിച്ചു. സംഘര്‍ഷത്തില്‍ നിരായുധരായവരുള്പ്പെടെ 42 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഏഴു ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ അന്താരാഷ്ട്ര പോലിസിനെ വിന്യസിക്കണമെന്ന യുഎന്‍ രക്ഷാസമിതിയില്‍ ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉന്നയിച്ച ആവശ്യം ഇസ്രായേല്‍ നിരസിച്ചതിന്റെ പിന്നാലെയാണ് പുതിയ ആക്രമണപരമ്പര. മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT