Flash News

മുസ് ലിങ്ങള്‍ വിവേകാനന്ദ പ്രതിമയുടെ തലവെട്ടി; വ്യാജപ്രചരണവുമായി സംഘപരിവാര്‍

മുസ് ലിങ്ങള്‍ വിവേകാനന്ദ പ്രതിമയുടെ തലവെട്ടി; വ്യാജപ്രചരണവുമായി സംഘപരിവാര്‍
X




ലഖ്‌നൗ: മുസ് ലിങ്ങള്‍ക്കെതിരെ വ്യാജപ്രചരണവുമായി സംഘപരിവാര്‍. ഉത്തര്‍പ്രദേശിലെ ബധോഹിയില്‍ സ്ഥാപിച്ച സ്വാമി വിവേകാനന്ദ പ്രതിമയുടെ തല മുസ്‌ലിങ്ങള്‍ വെട്ടിമാറ്റിയെന്നാണ് സംഘപരിവാറിന്റെ വ്യാജപ്രചരണം. ട്വിറ്ററിലൂടെയാണ് സംഘപരിവാര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.
'യുപിയിലെ ബധോനിയില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമയുടെ തല മുസ് ലിങ്ങള്‍ അറുത്തു. പ്രതിമ നശിപ്പിച്ചു. ഇന്ത്യയെന്താ സൗദി അറേബ്യയോ? മാധ്യമങ്ങള്‍ നിശബ്ദരാവുന്നു'-എന്ന ട്വീറ്റ് ചിത്രം സഹിതമാണ് പ്രചരിപ്പിച്ചത്. ഫേസ്ബുക്കില്‍ 1.3മില്യണ്‍ ഫോളോവേഴ്‌സും, ട്വിറ്ററില്‍ 17.4ആയിരം ഫോളോവേഴ്‌സുമുള്ള ശംഖ്‌നാദ് എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്തത്.
വാര്‍ത്ത സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചതോടെ സംഭവം നിഷേധിച്ച് പോലീസ് രംഗത്തെത്തി. യുപിയിലെ സര്‍ദാര്‍ കോട്‌വാലിയിലുള്ള  വിവേകാനന്ദ പ്രതിമ കഴിഞ്ഞ ഒക്ടോബര്‍ 26ന് ഒരു സാമൂഹ്യവിരുദ്ധനാണ് നശിപ്പിച്ചിത്. സംഭവം നടന്ന അന്നുതന്നെ ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. നീരജ് ഗൗതം എന്നയാളുടെ മകനായ പ്രേമചന്ദ്ര ഗൗതം ആണ് അറസ്റ്റിലായത്. ഒക്ടോബര്‍ 26ന് ഉച്ചയ്ക്ക് 12.55നാണ് പ്രതിയെ അറസ്റ്റു ചെയ്തത്'- യുപി പൊലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
വിവേകാനന്ദ പ്രതിമ നശിപ്പിക്കപ്പെട്ട വാര്‍ത്ത നല്‍കിയ പത്രങ്ങളിലോ പോലീസ് റിപ്പോര്‍ട്ടിലോ പ്രതികള്‍ മുസ് ലിങ്ങളാണെന്ന പരാമര്‍ശമില്ലെന്നിരിക്കെയാണ് ശംഖ്‌നാദ് മുസ്‌ലിങ്ങളാണ് പ്രതികള്‍ എന്ന നിലയില്‍ വ്യാജ പ്രചരണം നടത്തിയത്.
Next Story

RELATED STORIES

Share it