മുസഫര്‍നഗറില്‍നിന്ന് 50,000 മുസ്‌ലിംകള്‍ പലായനം ചെയ്തു: ഉവൈസി

ഹൈദരാബാദ്: മുസഫര്‍നഗര്‍ കലാപത്തെതുടര്‍ന്ന് 50,000 മുസ്‌ലിംകള്‍ പലായനം ചെയ്തതായി അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി. കൈരാന കുടിയേറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപി, മുസഫര്‍ നഗര്‍ കലാപത്തെതുടര്‍ന്നുണ്ടായ മുസ്‌ലിം പലായനത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കൈരാനയില്‍ 346 ഹിന്ദു കുടുംബങ്ങള്‍ കുടിയൊഴിഞ്ഞുവെന്ന റിപോര്‍ട്ട് വ്യാജമാണ്. ബിജെപിയുടെയും സമാജ്‌വാദി പാര്‍ട്ടിയുടെയും താല്‍പര്യ സംരക്ഷണത്തിനുവേണ്ടി ഇറക്കിയ നാടകമാണിത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയില്‍ നടന്ന ന്യൂനപക്ഷങ്ങളുടെ കൂട്ടപലായനമായിരുന്നു അത്. തലമുറകളായി കൈവശംവച്ച സ്വത്തുക്കളാണ് അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നത്. മറ്റു വിഷയങ്ങളില്ലാത്തതുകൊണ്ടാണ് ബിജെപി 'കൈരാന' സംഭവവുമായി രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it