മുലായംസിങിന്റെ തട്ടകത്തില്‍ ആര്‍എസ്എസ് ക്യാംപ്

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങിന്റെ ജന്‍മനാടായ ഇറ്റാവയില്‍ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ആര്‍എസ്എസ് ക്യാംപ് ആരംഭിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആര്‍എസ്എസിന്റെ സാന്നിധ്യം വിളിച്ചറിയിച്ച് 22 ദിവസത്തെ ശിക്ഷാവര്‍ഗ് സംഘടിപ്പിക്കുന്നത്. ആര്‍എസ്എസിന്റെ 90 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇവിടെ ക്യാംപ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
സംസ്ഥാന തലസ്ഥാനമായ ലഖ്‌നോയിലടക്കം ഇത്തരം ക്യാംപ് നടത്തുന്നുണ്ട്. ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള ക്ലാസുകള്‍ നല്‍കുകയാണ് ഇതിന്റെ ഉദ്ദേശ്യെമന്നു സംഘാടകര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ജനപിന്തുണ കുറയ്ക്കാനും ബിജെപിയെ ഉയര്‍ത്തിക്കാണിക്കുവാനും ലക്ഷ്യംവച്ചാണ് ആര്‍എസ്എസ് ക്യാംപ് സംഘടിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
Next Story

RELATED STORIES

Share it