kannur local

മുന്‍കൂട്ടി തയ്യാറാക്കിയെ തിരക്കഥയെന്ന് സംശയം: കോണ്‍ഗ്രസ്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വീടാക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്ന തരത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റേതായി വന്ന പ്രസ്താവനയ്ക്കു പിന്നിലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്ന് ഡിസിസിയുടെ അടിയന്തരയോഗം ആവശ്യപ്പെട്ടു. സുധാകരന്റെ വീടിനു നേരെ അക്രമം നടന്നിട്ടില്ല. ആയുധവുമായി ഒരാളെ വീടിന്റെ പരിസരത്തു നിന്നു പോലിസ് പിടികൂടിയെന്നും ഇത് ആര്‍എസ്എസുകാരനാണെന്നും സിപിഎം ജില്ലാ സെക്രട്ടറിയാണ് വെളിപ്പെടുത്തുന്നത്. കെ സുധാകരന്റെ വീടിനു സമീപത്തു നിന്ന് ഒരാള്‍ പിടിയിലാവുന്നതും ഏറ്റവുമാദ്യം സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പത്ര ഓഫിസുകളിലെത്തുന്നതുമൊക്കെ കൂട്ടിവായിച്ചാല്‍ വ്യക്തമായ ഗൂഢാലോചന പിന്നിലുണ്ടെന്ന് ബോധ്യപ്പെടും. ബിജെപിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുകളിക്കുന്നുവെന്നു വരുത്താനും അതിന്റെ മറവില്‍ സിപിഎം തുടരുന്ന അക്രമങ്ങളെ ന്യായീകരിക്കാനുമാണ് ശ്രമിക്കുന്നത്.
പി ജയരാജന്‍ ജില്ലയില്‍ പ്രവേശിച്ച ദിവസം തന്നെ ഇത്തരത്തിലൊരു വിവാദവിഷയമുണ്ടാക്കിയതിനു പിന്നില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നു. അമ്പാടിമുക്കിലെ ആര്‍എസ്എസുകാരെ സി പിഎമ്മുകാരാക്കുന്നതും തിരിച്ച് ആര്‍എസ്എസുകാരാക്കുന്നതും കോണ്‍ഗ്രസ് നേതാക്കളല്ല, അവരുമായി നിരന്തരം ബന്ധപ്പെടുന്ന പി ജയരാജനാണ്. അതിനാല്‍ ഗൂഢാലോചനയില്‍ ജയരാജനടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ്. സംഭവത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടു വരാന്‍ പോലിസ് തയ്യാറാകണം. വി വി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കെ സി കടമ്പൂരാന്‍, എംനാരായണന്‍കുട്ടി, മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വ ടി ഒ മോഹനന്‍, കെ പ്രമോദ്, കെ സി മുഹമ്മദ് ഫൈസല്‍, ടി ജയകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it