മുത്ത്വലാഖ് അനുകൂലികള്‍ക്ക് എതിരേ മന്ത്രി മുഹ്‌സിന്‍ റാസ

ലഖ്‌നോ: മുത്ത്വലാഖിനെ അനുകൂലിക്കുന്നവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് വഖ്ഫ്-ഹജ്ജ് മന്ത്രി മുഹ്‌സിന്‍ റാസ. മുത്ത്വലാഖ് ബില്ല് ലോക്‌സഭയില്‍ പാസാക്കിയതിനെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയത്. നമസ്‌കാരമെന്ന് മൂന്ന് പ്രാവശ്യം പറഞ്ഞ് കഴിഞ്ഞാല്‍ നമസ്‌കാരം പൂര്‍ണമാവുന്നുണ്ടോ, അല്ലെങ്കില്‍ ഹജ്ജ് എന്ന് മൂന്നു തവണ പറഞ്ഞാലും നിക്കാഹെന്ന് പറഞ്ഞാലും പൂര്‍ത്തിയാവുന്നുണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നു. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പ്രതിപക്ഷ കക്ഷികളുടെ കൈകളിലാണെന്നും വഖ്ഫ് ബോര്‍ഡ് ശരീഅത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it