Flash News

മുത്ത്വലാഖിനെതിരായ ഹരജിക്കാരി ബിജെപിയില്‍

മുത്ത്വലാഖിനെതിരായ ഹരജിക്കാരി ബിജെപിയില്‍
X
കൊല്‍ക്കത്ത: മുത്ത്വലാഖിനെതിരേയ ഹരജിക്കാരി ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ്  പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ ലോക്കെറ്റ് ചാറ്റര്‍ജി ഇസ്രത് ജഹാനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇസ്രത് ജഹാന്  ജോലി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ലോകെറ്റ് ചാറ്റര്‍ജി പറഞ്ഞു. ഇസ്രത് ഉള്‍പ്പെടെ മുത്തലാഖിന് ഇരയായ അഞ്ച് മുസ്‌ലീം സ്ത്രീകളുടെ ഏഴ് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി മുത്തലാഖ് നിരോധിച്ചത്.



മുത്തലാഖ് വിഷയത്തില്‍ ബിജെപിയുടെ നിലപാടിനോട് തനിക്ക് യോജിപ്പായിരുന്നു. അതിനാലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഇസ്രത് ജഹാന്‍ പറഞ്ഞു. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെ തന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമായെന്ന് ഇസ്രത് ജഹാന്‍ പറഞ്ഞു. താന്‍ സാമൂഹ്യ ഒറ്റപ്പെടലിന് ഇരയായി. ഇസ്‌ലാമിക നിയമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയെന്നാരോപിച്ച് തനിക്കെതിരേ ഭീഷണി ഉയര്‍ന്നതായും അവര്‍ പറഞ്ഞു.

ബംഗാള്‍ സ്വദേശിയാണ് ഇസ്രത്. അവരെ ഭര്‍ത്താവ് മുര്‍ത്താസ ദുബായില്‍ നിന്ന് ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നു. 2014 ഏപ്രിലിലാണ് മുര്‍ത്താസ മൊഴി ചെല്ലിയത്. തുടര്‍ന്ന് ഇതിനെതിരെ ഇസ്രത് കോടതിയെ സമീപിച്ചു.
Next Story

RELATED STORIES

Share it