മുതലമടയില്‍ സിപിഎം-ബിജെപി സംഘട്ടനം: ഏഴുപേര്‍ക്ക് പരിക്ക്
BY Sumeera SMR29 Feb 2016 5:14 AM GMT
Sumeera SMR29 Feb 2016 5:14 AM GMT
കൊല്ലങ്കോട്: മുതലമട കുറ്റിപ്പാടം മാമ്പള്ളത്ത് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഏഴോളം പേര്‍ക്ക് പരിക്ക്. ഡി വൈ എഫ്ഐ പ്രവര്‍ത്തകരായ ഷിബു (20), കാജാ ഹുസൈന് (24) എന്നിവരെ ബിജെപി പ്രവര്‍ത്തകര്‍ മുതലമട മാമ്പള്ളം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്ത് മര്‍ദ്ദിച്ചത് ചോദിക്കാന്‍ ചെന്നപ്പോഴാണ് സംഘര്‍ഷമുണ്ടായതെന്ന് പറയുന്നു.
എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുകളുടെ വര്‍ധനവിനെ തുടര്‍ന്ന് സിപിഎം ബിജെപി പ്രവര്‍ത്തകരെ നിരന്തരം വേട്ടയാടുകയാണെന്നും പറയുന്നു. ഞായറാഴ്ച രാത്രിയോടെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി പ്രശനങ്ങളുണ്ടാക്കുകയാണെന്ന് പറയുന്നു. മുരുകന്, പത്മാവതി എന്നിവരുടെ വീട്ടില്‍ കയറി മകനെ അന്വേഷിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സംഘര്‍ഷത്തിന് കാരണമായത്. മുതലമട സിപിഎം പ്രാദേശിക നേതാവും മുന്‍ ബ്ലോക്ക് മെംബറും ചേര്‍ന്ന് വീടുകയറി ചോദിക്കാന്‍ ചെന്നതായി പറയുന്നു.
സിപിഎം അനുഭാവികളായ ഷീബു (20). കാജാ ഹുസൈന് (24) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്തിന് തുടര്‍ന്ന് ചിറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സംഘര്‍ഷത്തില്‍ ബിജെപി അനുഭാവികളായ മുരുകന്, പത്മാവതി, പ്രസാദ്, രഘു, സുധീഷ് എന്നിവര്‍ക്കും പരിക്കറ്റു. ഇവരെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമെന്ന് സിപിഎം എല്സിസെക്രട്ടറി തിരു ചന്ദ്രന് പറഞ്ഞു. കൊല്ലങ്കോട് എസ്ഐവേണുഗോപാല് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി.
എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുകളുടെ വര്‍ധനവിനെ തുടര്‍ന്ന് സിപിഎം ബിജെപി പ്രവര്‍ത്തകരെ നിരന്തരം വേട്ടയാടുകയാണെന്നും പറയുന്നു. ഞായറാഴ്ച രാത്രിയോടെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി പ്രശനങ്ങളുണ്ടാക്കുകയാണെന്ന് പറയുന്നു. മുരുകന്, പത്മാവതി എന്നിവരുടെ വീട്ടില്‍ കയറി മകനെ അന്വേഷിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സംഘര്‍ഷത്തിന് കാരണമായത്. മുതലമട സിപിഎം പ്രാദേശിക നേതാവും മുന്‍ ബ്ലോക്ക് മെംബറും ചേര്‍ന്ന് വീടുകയറി ചോദിക്കാന്‍ ചെന്നതായി പറയുന്നു.
സിപിഎം അനുഭാവികളായ ഷീബു (20). കാജാ ഹുസൈന് (24) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്തിന് തുടര്‍ന്ന് ചിറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സംഘര്‍ഷത്തില്‍ ബിജെപി അനുഭാവികളായ മുരുകന്, പത്മാവതി, പ്രസാദ്, രഘു, സുധീഷ് എന്നിവര്‍ക്കും പരിക്കറ്റു. ഇവരെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമെന്ന് സിപിഎം എല്സിസെക്രട്ടറി തിരു ചന്ദ്രന് പറഞ്ഞു. കൊല്ലങ്കോട് എസ്ഐവേണുഗോപാല് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT