മുടപ്പല്ലൂര്‍ വേല അലങ്കോലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം
BY kasim kzm20 May 2018 4:50 AM GMT
kasim kzm20 May 2018 4:50 AM GMT
പാലക്കാട്: മുടപ്പല്ലൂര്‍ അഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേല മഹോല്‍സവം 22ന് നടക്കുകയാണ്. വേല നടത്തിപ്പിനായി മുന്‍വര്‍ഷങ്ങളിലെ പോലെ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസര്‍ ഉല്സവകമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നു.
എന്നാല്‍, യോഗത്തിലൊന്നും പങ്കെടുക്കാതെ ബോധപൂര്‍വം മാറിനിന്ന ചിലയാളുകള്‍ മടപ്പല്ലൂരില് സമാന്തര വേലക മ്മിറ്റികള്‍ രൂപീകരിച്ചിരിക്കുകയാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ-സാമ്പത്തിക താല്പര്യമാണെന്നും മടപ്പല്ലൂര് വേല ഉല്‍സവ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. വേല അലങ്കോലമാക്കാനും പ്രദേശത്ത് കുഴപ്പമുണ്ടാക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നത്.
ഇതിന് പിന്നില്‍ സമാന്തര വേല കമ്മിറ്റിയുടെ പ്രസിഡന്റും ആര്‍എസ്എസ് നേതാവുമായ പ്രസന്നകുമാറും ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ കാര്ത്തികേയനുമാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. ആര്‍എസ്എസ്സിന്റെ ഈ നീക്കത്തിന് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ പിന്തുണ നല്‍കുകയാണ്. ഔദ്യോകിക വേലക്കമ്മിറ്റി ഭാരവാഹികളൊന്നും തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പെടാത്തവരാണ്. എന്നാല്‍, വേല നടത്തുന്നത് സിപിഎമ്മാണെന്ന് ആരോപിച്ചാണ് ആര്‍എസ്എസ് ദേശത്ത് ഭിന്നതസൃഷ്ടിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് വി റിജോഷ്, സെക്രട്ടറി സി പ്രദീപ്, ആര് മാധവന്, പി ഗംഗാധരന് മാസ്റ്റര്‍, പി സുരേന്ദ്രന് പങ്കെടുത്തു.
എന്നാല്‍, യോഗത്തിലൊന്നും പങ്കെടുക്കാതെ ബോധപൂര്‍വം മാറിനിന്ന ചിലയാളുകള്‍ മടപ്പല്ലൂരില് സമാന്തര വേലക മ്മിറ്റികള്‍ രൂപീകരിച്ചിരിക്കുകയാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ-സാമ്പത്തിക താല്പര്യമാണെന്നും മടപ്പല്ലൂര് വേല ഉല്‍സവ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. വേല അലങ്കോലമാക്കാനും പ്രദേശത്ത് കുഴപ്പമുണ്ടാക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നത്.
ഇതിന് പിന്നില്‍ സമാന്തര വേല കമ്മിറ്റിയുടെ പ്രസിഡന്റും ആര്‍എസ്എസ് നേതാവുമായ പ്രസന്നകുമാറും ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ കാര്ത്തികേയനുമാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. ആര്‍എസ്എസ്സിന്റെ ഈ നീക്കത്തിന് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ പിന്തുണ നല്‍കുകയാണ്. ഔദ്യോകിക വേലക്കമ്മിറ്റി ഭാരവാഹികളൊന്നും തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പെടാത്തവരാണ്. എന്നാല്‍, വേല നടത്തുന്നത് സിപിഎമ്മാണെന്ന് ആരോപിച്ചാണ് ആര്‍എസ്എസ് ദേശത്ത് ഭിന്നതസൃഷ്ടിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് വി റിജോഷ്, സെക്രട്ടറി സി പ്രദീപ്, ആര് മാധവന്, പി ഗംഗാധരന് മാസ്റ്റര്‍, പി സുരേന്ദ്രന് പങ്കെടുത്തു.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT