മുഖ്യമന്ത്രിയെ അവഗണിച്ചത് ശരിയായില്ല: മാണി

തിരുവനന്തപുരം: കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങളെ സംബന്ധിച്ചും കേന്ദ്രം വെട്ടിക്കുറച്ച റേഷന്‍ സബ്‌സിഡി പുനസ്ഥാപിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് സമയം അനുവദിക്കാത്തത് ശരിയായില്ലെന്ന് കെ എം മാണി. മുഖ്യമന്ത്രിയെ അവഗണിക്കുന്നത് കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണ്. ഭരണഘടന അനുശാസിക്കുന്ന കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അവകാശലംഘനമാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ചെയ്തിരിക്കുന്നത്. ലോകം മുഴുവന്‍ ചുറ്റിനടക്കുന്ന പ്രധാനമന്ത്രി കേരളത്തോട് പ്രതികാര മനോഭാവത്തോടു കൂടിയാണു പെരുമാറുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച തടയാനോ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കാനോ റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കാനോ പ്രധാനമന്ത്രി തയ്യാറാവാത്തത് കേരളത്തിലെ കര്‍ഷകരോടുള്ള അവഗണനയാെണന്നും മാണി പറഞ്ഞു.
Next Story

RELATED STORIES

Share it