മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍
BY kasim kzm31 May 2018 3:32 AM GMT
kasim kzm31 May 2018 3:32 AM GMT
തിരുവനന്തപുരം: കോട്ടയം സ്വദേശി കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ശക്തമാവുന്നതിനിടെ വാക്പോരുമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍. പ്രതിപക്ഷനേതാവ് വിടുവായത്തം പറയുന്നയാളാണെന്ന് മുഖ്യമന്ത്രി.
വിടുവായത്തം പറയാന്‍ കേമനാണ് ചെന്നിത്തല. അതിന്റെ ഭാഗമായാണ് അദ്ദേഹം പലതും പറയുന്നത്. ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം എന്താണെന്ന് പിടികിട്ടിയിട്ടില്ല. അതിനാലാണ് അദ്ദേഹം പല കാര്യങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതിനു പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തായിരുന്നു മുഖ്യമന്ത്രിക്കെതിരേ ചെന്നിത്തല ആഞ്ഞടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനല്ല ഏത് മഹാരാജാവാണെങ്കിലും പറയേണ്ടത് താന്‍ പറയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വിടുവായത്തം പറയുന്നത് ആരാണെന്ന് എല്ലാവര്ക്കും മനസ്സിലാവുന്നുണ്ട്. ഇത്രയും ദിവസം ഗാന്ധിനഗര്‍ എസ്ഐ തനിക്ക് സുരക്ഷ ഒരുക്കാനില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ ആ നിലപാട് മാറ്റി. അടിക്കടി നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണോ താനാണോ വിടുവായത്തം പറയുന്നതെന്ന് ചെന്നിത്തല ചോദിച്ചു. നാടിനെ അപമാനിക്കുന്നത് മാധ്യമങ്ങളല്ല, മുഖ്യമന്ത്രി തന്നെയാണ്. കെവിനുമായി ബന്ധപ്പെട്ട കേസില്‍ പോലിസിന്റെ വീഴ്ച പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളാണ്.
സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷവും മാധ്യമങ്ങളുമാണ്. ഇതൊക്കെ ചെയ്യുന്ന താനാണോ വിടുവായത്തം പറയുന്നത്. പ്രതിപക്ഷ നേതാവെന്നത് തന്റെ ഉത്തരവാദിത്തമാണ്. അത് താന്‍ ചെയ്യുകതന്നെ ചെയ്യും. പ്രതിപക്ഷത്തിന്റെ മേല്‍ കുതിര കയറിയിട്ട് കാര്യമില്ല. തനിക്കെതിരായ ചോദ്യങ്ങള്‍ ആരും ചോദിക്കരുതെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്നെങ്കില്‍ ഇങ്ങനെയാവാമായിരുന്നു. എന്നാല്‍ ജനങ്ങളുടെ മുഖ്യമന്ത്രി ആയതിനാല്‍ അവരോട് പ്രതിബദ്ധത ഉണ്ടായേ പറ്റൂ. താനും രണ്ടുവര്‍ഷം ആഭ്യന്തരമന്ത്രി ആയിരുന്നയാളാണ്. അന്ന് ഇത്തരം ഒരു സംഭവം പോലും പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ പോലിസ് ഭരണം പൂര്‍ണ പരാജയമാണെന്ന് ബോധ്യപ്പെട്ടതിന്റെ ജാള്യതയാലാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും നേരെ ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വിടുവായത്തം പറയാന്‍ കേമനാണ് ചെന്നിത്തല. അതിന്റെ ഭാഗമായാണ് അദ്ദേഹം പലതും പറയുന്നത്. ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം എന്താണെന്ന് പിടികിട്ടിയിട്ടില്ല. അതിനാലാണ് അദ്ദേഹം പല കാര്യങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതിനു പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തായിരുന്നു മുഖ്യമന്ത്രിക്കെതിരേ ചെന്നിത്തല ആഞ്ഞടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനല്ല ഏത് മഹാരാജാവാണെങ്കിലും പറയേണ്ടത് താന്‍ പറയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വിടുവായത്തം പറയുന്നത് ആരാണെന്ന് എല്ലാവര്ക്കും മനസ്സിലാവുന്നുണ്ട്. ഇത്രയും ദിവസം ഗാന്ധിനഗര്‍ എസ്ഐ തനിക്ക് സുരക്ഷ ഒരുക്കാനില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ ആ നിലപാട് മാറ്റി. അടിക്കടി നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണോ താനാണോ വിടുവായത്തം പറയുന്നതെന്ന് ചെന്നിത്തല ചോദിച്ചു. നാടിനെ അപമാനിക്കുന്നത് മാധ്യമങ്ങളല്ല, മുഖ്യമന്ത്രി തന്നെയാണ്. കെവിനുമായി ബന്ധപ്പെട്ട കേസില്‍ പോലിസിന്റെ വീഴ്ച പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളാണ്.
സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷവും മാധ്യമങ്ങളുമാണ്. ഇതൊക്കെ ചെയ്യുന്ന താനാണോ വിടുവായത്തം പറയുന്നത്. പ്രതിപക്ഷ നേതാവെന്നത് തന്റെ ഉത്തരവാദിത്തമാണ്. അത് താന്‍ ചെയ്യുകതന്നെ ചെയ്യും. പ്രതിപക്ഷത്തിന്റെ മേല്‍ കുതിര കയറിയിട്ട് കാര്യമില്ല. തനിക്കെതിരായ ചോദ്യങ്ങള്‍ ആരും ചോദിക്കരുതെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്നെങ്കില്‍ ഇങ്ങനെയാവാമായിരുന്നു. എന്നാല്‍ ജനങ്ങളുടെ മുഖ്യമന്ത്രി ആയതിനാല്‍ അവരോട് പ്രതിബദ്ധത ഉണ്ടായേ പറ്റൂ. താനും രണ്ടുവര്‍ഷം ആഭ്യന്തരമന്ത്രി ആയിരുന്നയാളാണ്. അന്ന് ഇത്തരം ഒരു സംഭവം പോലും പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ പോലിസ് ഭരണം പൂര്‍ണ പരാജയമാണെന്ന് ബോധ്യപ്പെട്ടതിന്റെ ജാള്യതയാലാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും നേരെ ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT