മുംബൈ ആക്രമണക്കേസ് ; പാക് പ്രോസിക്യൂഷന്‍ മേധാവിക്കുള്ള സുരക്ഷ പിന്‍വലിച്ചു

ഇസ്‌ലാമാബാദ്: മുംബൈ ആക്രമണക്കേസിലെ പ്രോസിക്യൂഷന്‍ മേധാവിക്കുള്ള സുരക്ഷാസംവിധാനം പാക് സര്‍ക്കാര്‍ പിന്‍വലിച്ചു. തുടര്‍ന്ന് വാദംകേള്‍ക്കാന്‍ കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ മേധാവി ചൗധ്‌രി അസ്ഹര്‍ അറിയിച്ചു. കേസില്‍ കാലതാമസം വരുത്തുന്നതിനുള്ള കൗശലമാണ് സര്‍ക്കാരിന്റെ നടപടിയെന്ന് ആരോപണമുണ്ട്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ പ്രത്യേക പ്രോസിക്യൂട്ടര്‍ കൂടിയായ അസ്ഹറിന്റെ സുരക്ഷ പിന്‍വലിക്കുന്നതിന്റെ കാരണം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. തനിക്കുള്ള സുരക്ഷ സര്‍ക്കാര്‍ തിരിച്ചെടുത്തിരിക്കുകയാണ്. നിരവധി ഭീഷണികള്‍ തനിക്കെതിരേ ഉണ്ടാകുന്ന സാഹചര്യത്തില്‍ സുരക്ഷ പുനസ്ഥാപിക്കുന്നതുവരെ മുംബൈ കേസില്‍ വാദം കേള്‍ക്കില്ല- അസ്ഹര്‍ പറഞ്ഞു. 2013ലാണ് മുംബൈ ആക്രമണക്കേസിലെ പ്രോസിക്യൂഷന്‍ മേധാവിയായി അസ്ഹര്‍ ചുമതലയേറ്റത്.
Next Story

RELATED STORIES

Share it