മിന്നല്‍പ്പണിമുടക്ക് നടത്തിയിട്ടില്ലെന്ന് സ്വകാര്യ ബസ് ജീവനക്കാര്‍
BY Sumeera SMR28 Nov 2015 4:50 AM GMT
Sumeera SMR28 Nov 2015 4:50 AM GMT
കല്‍പ്പറ്റ: കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ സ്വകാര്യബസ് ജീവനക്കാര്‍ മിന്നല്‍പ്പണിമുടക്ക് നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു മോട്ടോര്‍ത്തൊഴിലാളി സംയുക്ത യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജീവനക്കാര്‍ക്കെതിരേ ആക്രമണമുണ്ടാവുമ്പോള്‍ ഷെഡ്യൂളുകള്‍ തെറ്റുന്നതോടെ സര്‍വീസ് മുടങ്ങുകയാണ്. ഇതു പലപ്പോഴും മിന്നല്പ്പണിമുടക്കായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം പിണങ്ങോടും കല്‍പ്പറ്റയിലും ഇതാണ് സംഭവിച്ചത്. കല്‍പ്പറ്റയില്‍ നാട്ടുകാര്‍ അകാരണമായി ബസ് തടഞ്ഞപ്പോള്‍ ഉടന്‍ ഇതു സംബന്ധിച്ച് കല്‍പ്പറ്റ പോലിസില്‍ പരാതി നല്‍കിയതാണ്.
എന്നാല്‍, പ്രിന്‍സിപ്പല്‍ എസ്ഐയുടെ അനാസ്ഥയാണ് സര്‍വീസ് വൈകാനിടയാക്കിയത്. ബസ് തടഞ്ഞവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ എസ്ഐ തയ്യാറായില്ല. പിന്നീട് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. സ്വകാര്യബസ് ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ സാഹചര്യമൊരുക്കണം. സ്വകാര്യ ബസ് ജീവനക്കാരെ വിദ്യാര്‍ഥികളുള്‍പ്പെടെ മര്‍ദ്ദിക്കുന്നതു പതിവായിരിക്കുകയാണ്. മര്‍ദ്ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരേയും കല്‍പ്പറ്റയില്‍ ബസ്സുകള്‍ തടഞ്ഞിട്ടവര്ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എം ഷാജി, എം ജെ ജെയിംസ്, സി കെ സുരേന്ദ്രന്, കെ ബഷീര്‍ പങ്കെടുത്തു.
ജീവനക്കാര്‍ക്കെതിരേ ആക്രമണമുണ്ടാവുമ്പോള്‍ ഷെഡ്യൂളുകള്‍ തെറ്റുന്നതോടെ സര്‍വീസ് മുടങ്ങുകയാണ്. ഇതു പലപ്പോഴും മിന്നല്പ്പണിമുടക്കായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം പിണങ്ങോടും കല്‍പ്പറ്റയിലും ഇതാണ് സംഭവിച്ചത്. കല്‍പ്പറ്റയില്‍ നാട്ടുകാര്‍ അകാരണമായി ബസ് തടഞ്ഞപ്പോള്‍ ഉടന്‍ ഇതു സംബന്ധിച്ച് കല്‍പ്പറ്റ പോലിസില്‍ പരാതി നല്‍കിയതാണ്.
എന്നാല്‍, പ്രിന്‍സിപ്പല്‍ എസ്ഐയുടെ അനാസ്ഥയാണ് സര്‍വീസ് വൈകാനിടയാക്കിയത്. ബസ് തടഞ്ഞവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ എസ്ഐ തയ്യാറായില്ല. പിന്നീട് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. സ്വകാര്യബസ് ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ സാഹചര്യമൊരുക്കണം. സ്വകാര്യ ബസ് ജീവനക്കാരെ വിദ്യാര്‍ഥികളുള്‍പ്പെടെ മര്‍ദ്ദിക്കുന്നതു പതിവായിരിക്കുകയാണ്. മര്‍ദ്ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരേയും കല്‍പ്പറ്റയില്‍ ബസ്സുകള്‍ തടഞ്ഞിട്ടവര്ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എം ഷാജി, എം ജെ ജെയിംസ്, സി കെ സുരേന്ദ്രന്, കെ ബഷീര്‍ പങ്കെടുത്തു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT