kannur local

മാസ്റ്റര്‍ പ്ലാനിന് അംഗീകാരം; മട്ടന്നൂരിന്റെ മുഖച്ഛായ മാറും

മട്ടന്നൂര്‍: നഗരസഭയില്‍ ഇനി പുതുതായി കെട്ടിടങ്ങളും വീടുകളും നിര്‍മിക്കണമെങ്കില്‍ മാസ്റ്റര്‍ പ്ലാന്‍ നിര്‍ബന്ധം. പഴയ നിയമപ്രകാരം കെട്ടിടാനുമതി വാങ്ങിയവര്‍ക്ക് നിയമം ബാധകമല്ല. മാസ്റ്റര്‍ പ്ലാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അംഗീകരിച്ചു. പുതുതായി അപേക്ഷ നല്‍ക്കുന്നവര്‍ക്ക് മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നത്.
നിലവില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് കെട്ടിടങ്ങളും വീടുകളും എടുക്കുമ്പോള്‍ 24, 18, 15, 12, 6 മീറ്റര്‍ ദുരപരിധി നിശ്ചയിച്ചിട്ടുണ്ട്. തലശ്ശേരി കുര്‍ഗ് റോഡില്‍ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ റോഡ് ഉള്‍പ്പെടെ 24 മീറ്റര്‍ വിട്ട് വേണം നിര്‍മാണം നടത്താന്‍. ശിവപുരം-മട്ടന്നൂര്‍ തുടങ്ങിയ വിവിധ റോഡുകളില്‍ 18 മീറ്റര്‍, മറ്റു റോഡുകളുടെ പ്രത്യേകത അനുസരിച്ച് 15 മുതല്‍ 6 മീറ്റര്‍ വരെ ദുരപരിധിയില്‍ മാത്രമേ കെട്ടിടം പണിയാന്‍ കഴിയൂ. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് നഗരസഭ മാസ്റ്റര്‍ പ്ലാന്‍ എന്ന ആശയം കൊണ്ടുവന്നത്. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് നിരവധി ചര്‍ച്ചകളും വികസന സെമിനാറും സംഘടിപ്പിച്ചാണ് സര്‍ക്കാറിലേക്ക് അയച്ചത്.
ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 60 ദിവസത്തെ സമയവും അനുവദിച്ചിരുന്നു. അതിനു ശേഷമാണ് മാസ്റ്റര്‍ പ്ലാനിന്റെ കരടിന് അംഗീകാരം ലഭിച്ചത്. സര്‍ക്കാര്‍ അനുമതി  ലഭിച്ചതോടെ നിയമമായി. മട്ടന്നൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചും നഗരസൗന്ദര്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ് മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കിയത്. മാസ്റ്റര്‍ പ്ലാന്‍ വരുന്നതിന് മുമ്പ് തന്നെ നിരവധി കെട്ടിടങ്ങളാണ് കെട്ടിടാനുമതി നേടിയത്.
വിമാനത്താവളം വരുന്നതിന്റെ ഭാഗമായി കോടികള്‍ മുടക്കി മട്ടന്നുര്‍ ടൗണ്‍ പരിസരത്ത് നിരവധി പേരാണ് സ്ഥലം വാങ്ങിയത്. ഇതില്‍ പലതും അഞ്ചും പത്തും സെന്റ് സ്ഥലമാണ്. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ദൂരപരിധി പാലിച്ചാല്‍ പലര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാവുക. മാസ്റ്റര്‍ പ്ലാന്‍ വരുന്നതോടെ നഗരസഭയിലെ റോഡുകള്‍ കടന്ന് സ്ഥലങ്ങള്‍ വലിയ വില നല്‍കി എടുക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ വരുന്നതോടെ മട്ടന്നൂരിന്റെ മുഖഛായ മാറുമെന്ന് പ്രതീക്ഷയിലാണ് ജനങ്ങള്‍.
Next Story

RELATED STORIES

Share it