മാവൂര്‍ റോഡ് ശ്മശാനത്തിലെ കാര്‍മികരെ പുറത്താക്കും: മേയര്‍
BY kasim kzm26 May 2018 3:33 AM GMT
kasim kzm26 May 2018 3:33 AM GMT
കോഴിക്കോട്: നിപ ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തിലെ കാര്‍മികരെ പുറത്താക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്. വൈദ്യുത ശ്മശാനം ബോധപൂര്‍വം തൊഴിലാളികള്‍ കേടുവരുത്തിയതാണോ എന്നും പരിശോധിക്കും. മൃതദേഹത്തോടും ബന്ധുക്കളോടും അനാദരവ് കാണിച്ചത് അംഗീകരിക്കാനാവില്ലെന്നും മേയര്‍ പറഞ്ഞു. നിപ ബാധിച്ചു മരിച്ച നാദാപുരം സ്വദേശി അശോകന്റെ മൃതദേഹം സംസ്കരിക്കുന്നതിനാണ് ശ്മശാന ജീവനക്കാര്‍ വിസമ്മതിച്ചത്. മൃതദേഹത്തോട് അനാദരവ് കാണിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നടക്കാവ് പോലിസ് കേസെടുത്തിരുന്നു. കോര്പറേഷന് ഉദ്യോഗസ്ഥരുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാര്‍മികരെ ഒഴിവാക്കാന്‍ തീരുമാനമെടുത്തത്. തലേ ദിവസം വരെ പ്രവര്‍ത്തിച്ചിരുന്ന വൈദ്യുത ശ്മശാനം പെട്ടെന്നു കേടായത് എങ്ങനെയെന്ന കാര്യത്തില്‍ സംശയമുണ്ട്.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT