Idukki local

മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ ഫലം കണ്ടില്ല

അടിമാലി: ഹൈറേഞ്ചിലെ ചോലവനങ്ങളില്‍ മാലിന്യങ്ങ ള്‍ കുന്നുകൂടുന്നു. ജില്ലയുടെ പുറത്തുനിന്നും വിവിധ പഞ്ചായത്തുകളില്‍ നിന്നും വാഹനങ്ങളില്‍ എത്തിക്കുന്ന മാലിന്യങ്ങള്‍ വനമേഖലകളില്‍ നിക്ഷേപിക്കുന്നത് വന്യമ്യഗങ്ങളുടെ ജീവന് ഭീഷണിയാവുകയാണ്.
ജനവാസ മേഖലകളില്‍ നിന്നും എത്തിക്കുന്ന ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ജില്ലയുടെ വിവിധ വനമേഖലകളില്‍ വ്യാപകമായി നിക്ഷേപിക്കുന്നത്. ചോലവനങ്ങള്‍ ഏറെയുള്ള നേര്യമംഗലം, കുണ്ടള, സൈലന്റുവാലി, കുട്ടിയാര്‍വാലി, ചിന്നാര്‍, കുണ്ടള എന്നിവിടങ്ങള്‍ മാലിന്യങ്ങള്‍ കൊണ്ട് നിറയുകയാണ്. മുന്‍പ് ജില്ലയുടെ പുറത്തു നിന്നും ടാങ്കര്‍ ലോറികളിലും, ടോറസുകളിലും എത്തിക്കുന്ന മാലിന്യങ്ങള്‍ മൂന്നാര്‍, മറയൂര്‍, ചെറുതോണി പോലീസുകാര്‍ കണ്ടെത്തുകയും വാഹനയുടമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മലയോര മേഖലകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് പ്രത്യേക സംവിധാനങ്ങല്‍ നിലവില്ലാത്തതാണ് പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നത്.
വിനോദസഞ്ചാരികള്‍ ഏറെയത്തുന്ന മൂന്നാര്‍, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വന്‍തോതില്‍ കുന്നുകൂടുന്നത്. ഇവിടങ്ങളില്‍ മാലിന്യങ്ങളുടെ നിക്ഷേപങ്ങ ള്‍ കുറയ്ക്കുന്നതിനും പഞ്ചായത്തുകളിലെ മാലിന്യങ്ങ ള്‍ നീക്കംചെയ്യുന്നതിനും ക്ലീന്‍ മൂന്നാര്‍ ഗ്രീന്‍ മൂന്നാര്‍ എന്ന സംവിധാനം ഒരുക്കിയെങ്കിലും ഫലം കണ്ടിട്ടില്ല.
ലോക ഭൂപടത്തില്‍ ഇടംനേടി തെക്കന്‍ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാറില്‍ പ്ലാസ്റ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്ത് ശക്തമായ നടപടികള്‍ സ്വീകരിച്ചെങ്കിലും പാതിവഴയില്‍ അവസാനിച്ചു. എന്നാല്‍ തൊട്ടടുത്ത അടിമാലി പഞ്ചായത്തില്‍ നടപ്പിലാക്കിയ ഗ്രീന്‍ അടിമാലി ക്ലീന്‍ ദേവിയാര്‍ പദ്ധതി വഴി മാലിന്യനിര്‍മ്മാര്‍ജ്ജനം ഫലം കാണുകയും ചെയ്തു. മാലിന്യ നിക്ഷേപങ്ങള്‍ക്കായി സര്‍ക്കാര്‍ കോടികള്‍ അനുവധിക്കുമ്പോള്‍ അത് ക്യത്യമായി വിനിയോഗം നടത്താന്‍ പഞ്ചായത്തുകള്‍ക്ക് കഴിയാത്തത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണാകുന്നത്.
കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി പഞ്ചായത്തില്‍ നിന്നും പഞ്ചായത്ത് വാഹനത്തില്‍ എത്തിച്ച മാലിന്യം കുറ്റിയാര്‍ വാലിയിലെ വനത്തില്‍ നിക്ഷേപിച്ചിരുന്നു.കാട്ടാനയടക്കം ആയിരക്കണക്കിന് വന്യമ്യങ്ങള്‍ ഉള്ള വനമേഘലയില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചത് ഇവയുടെ ജീവനുതന്നെ ഭീഷണിയാണ്.
Next Story

RELATED STORIES

Share it