മാലിന്യ കേന്ദ്രത്തില്‍ കണ്ടെത്തിയ മൃതദേഹം നടിയുടേത്

ചെന്നൈ: ഒരു മാസം മുമ്പ് രാമപുരത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം ടെലിവിഷന്‍ നടി ശശിരേഖയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഭര്‍ത്താവ് രമേശും അയാളുടെ കാമുകി ലോകിയയുമാണ് ശശിരേഖയെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലോകിയ നടിയും രമേശിന്റെ വ്യാപാര പങ്കാളിയുമാണ്. ലോകിയക്കും രമേശിനുമെതിരേ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ശശിരേഖയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. രമേശിന്റെ വ്യാപാരത്തില്‍ വന്‍നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് അയാളുടെ ആദ്യഭാര്യയും രക്ഷിതാക്കളും ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് രമേശ് ചലച്ചിത്ര നിര്‍മാണത്തിലേക്ക് കടന്നു.
2012 മുതല്‍ രമേശും ലോകിയയും ഒന്നിച്ചു താമസിച്ചു വരുകയായിരുന്നു. തന്റെ ചിത്രത്തിലെ നായിക ലോകിയയാണെന്ന് പ്രചരിപ്പിച്ച് അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വ്യാമോഹിപ്പിച്ച് നിരവധി പേരില്‍നിന്ന് രമേശ് പണം വാങ്ങി വഞ്ചിച്ചുവെന്നും പോലിസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് എട്ടുവയസ്സായ കുട്ടിയുള്ള ശശിരേഖയെ രമേശ് വിവാഹം ചെയ്തത്. ശശിരേഖയെ ഉപേക്ഷിച്ച് ലോകിയയുമായി രമേശ് വീണ്ടും അടുത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തന്റെ മകനെ രമേശ് തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ശശിരേഖ പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി വ്യാജമാണെന്ന് പോലിസ് കണ്ടെത്തുകയുണ്ടായി.
Next Story

RELATED STORIES

Share it