മാലദ്വീപില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സപ്തംബര്‍ 23ന്
BY kasim kzm10 Jun 2018 2:56 AM GMT
kasim kzm10 Jun 2018 2:56 AM GMT
മാലി: മാലദ്വീപില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സപ്തംബര്‍ 23നു നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് മേധാവി അറിയിച്ചു. മാലദ്വീപില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തണമെന്നു യൂറോപ്യന്‍ യൂനിയനും പാശ്ചാത്യ രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി എട്ടു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യൂറോപ്യന്‍ യൂനിയന്‍, ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപറേഷന് പ്രതിനിധികളും എത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് മേധാവി അറിയിച്ചു. നിലവിലെ പ്രസിഡന്റ് അബ്ദുല്ല യമീനെതിരായ വികാരമാണ് മാലദ്വീപില്‍ ഉള്ളത്. അദ്ദേഹത്തിന്റെ ഭരണത്തില്‍ പ്രതിപക്ഷ നേതാക്കളെ നാടുകടത്തുകയും മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുകയുമാണെന്നാണ് ആക്ഷേപമുയരുന്നത്. യമീനിന് വീണ്ടും പ്രസിഡന്റാവാന്‍ വേണ്ടി പ്രതിപക്ഷ നേതാക്കളെ കുടുക്കുകയാണെന്നും ആരോപണമുണ്ട്. എന്നാല്‍, ആരോപണങ്ങളെല്ലാം സര്‍ക്കാര്‍ തള്ളി. നഷീദിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കണമെന്ന യുഎന്‍ നിരീക്ഷകരുടെ ആവശ്യം യമീന് തള്ളിയിരുന്നു.
നാലു ലക്ഷമാണ് മാലദ്വീപിലെ ജനസംഖ്യ. വിനോദസഞ്ചാരത്തിനു പേരുകേട്ട മാലദ്വീപില്‍ 2012ല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദിനെ പോലിസ് അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി(എംഡിപി) സ്ഥാനാര്‍ഥിയായി തീരുമാനിച്ച നഷീദിനെതിരേ 2015ല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി 13 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. നഷീദിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാനുള്ള എംഡിപി നീക്കത്തെ കോടതി ഉത്തരവ് നടപ്പാക്കി പോലിസ് തടയുകയും ചെയ്തു.
തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി എട്ടു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യൂറോപ്യന്‍ യൂനിയന്‍, ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപറേഷന് പ്രതിനിധികളും എത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് മേധാവി അറിയിച്ചു. നിലവിലെ പ്രസിഡന്റ് അബ്ദുല്ല യമീനെതിരായ വികാരമാണ് മാലദ്വീപില്‍ ഉള്ളത്. അദ്ദേഹത്തിന്റെ ഭരണത്തില്‍ പ്രതിപക്ഷ നേതാക്കളെ നാടുകടത്തുകയും മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുകയുമാണെന്നാണ് ആക്ഷേപമുയരുന്നത്. യമീനിന് വീണ്ടും പ്രസിഡന്റാവാന്‍ വേണ്ടി പ്രതിപക്ഷ നേതാക്കളെ കുടുക്കുകയാണെന്നും ആരോപണമുണ്ട്. എന്നാല്‍, ആരോപണങ്ങളെല്ലാം സര്‍ക്കാര്‍ തള്ളി. നഷീദിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കണമെന്ന യുഎന്‍ നിരീക്ഷകരുടെ ആവശ്യം യമീന് തള്ളിയിരുന്നു.
നാലു ലക്ഷമാണ് മാലദ്വീപിലെ ജനസംഖ്യ. വിനോദസഞ്ചാരത്തിനു പേരുകേട്ട മാലദ്വീപില്‍ 2012ല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദിനെ പോലിസ് അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി(എംഡിപി) സ്ഥാനാര്‍ഥിയായി തീരുമാനിച്ച നഷീദിനെതിരേ 2015ല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി 13 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. നഷീദിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാനുള്ള എംഡിപി നീക്കത്തെ കോടതി ഉത്തരവ് നടപ്പാക്കി പോലിസ് തടയുകയും ചെയ്തു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT