മാറിമറിയുന്ന കാലാവസ്ഥ; മൂന്നാറിലെ വിനോദസഞ്ചാര മേഖലയില്‍ മാന്ദ്യം
BY Sumeera SMR15 Dec 2015 4:47 AM GMT
Sumeera SMR15 Dec 2015 4:47 AM GMT
മൂന്നാര്‍: മാറിമറിയുന്ന കാലാവസ്ഥ മൂന്നാറിലെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഒഴിയാത്ത മഴയും ശൈത്യകാലത്തും വഴിമാറുന്ന തണുപ്പും വിനോദസഞ്ചാരികളെ അകറ്റുകയാണ്.സീസണ് ആരംഭിച്ചിട്ടും കാര്യമായി സഞ്ചാരികള്‍ ഇതു വരെ മൂന്നാറിലെത്തിയിട്ടില്ല.
സാധാരണ നിലയില്‍ നവംബര്‍ മധ്യത്തോടെ തണുത്തു തുടങ്ങുന്ന മൂന്നാറില്‍ ഡിസംബറെത്തുന്നതോടെ മൈനസ് നാല് ഡിഗ്രിയിലെത്താറുണ്ട്. എന്നാല്‍ ഇക്കുറി ഇതുവരെയും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. തണുപ്പ് ആസ്വദിക്കാന്‍ എത്തുന്നവര്‍ നിരാശരായാണ് മടങ്ങുന്നത്.
സഞ്ചാരികളുടെ എണ്ണത്തില്‍ 10 ശതമാനമെങ്കിലും കുറവുള്ളതായി ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു. മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, രാജമല, ഫോട്ടോ പോയിന്റ്, ലോക്കാട് ഗ്യാപ്, പോതമേട് വ്യൂ പോയിന്റ് എന്നിവടങ്ങളിലൊക്കെ സന്ദര്‍ശകര്‍ കുറവാണ്. നിറഞ്ഞു കവിഞ്ഞ നിലയിലും മാട്ടുപ്പെട്ടി കുണ്ടള അണക്കെട്ടുകള്‍ കാണാന്‍ പോലും താരതമ്യേന വളരെ കുറച്ചു പേര് മാത്രമാണെത്തിയത്. ചൈന്നെയിലെ പ്രളയവും വലിയ തോതില്‍ മൂന്നാറിലെ വിനോദ സഞ്ചാര മേഖലയെ ബാധിച്ചിട്ടുണ്ട്.മൂന്നാര്‍ സമരവും വലിയ തോതില്‍ ടൂറിസത്തെ ബാധിച്ചതായാണ് അനുമാനം.
മൂന്നാറിലെ സമരത്തിനു ശേഷം കാര്യമായ കച്ചവടം ഇതു വരെ ഉണ്ടായിട്ടില്ലെന്നും കച്ചവടക്കാര്‍ അഭിപ്രായപ്പെട്ടു. സാധാരണ ഗതിയില്‍ ഡിസംബര്‍ ആദ്യ വാരത്തോടെ നിറയുന്ന റിസോര്‍ട്ടുകളും ഹോട്ടലുകളുമാണ് മൂന്നാറിലുണ്ടാകാറുള്ളത്.
സാധാരണ നിലയില്‍ നവംബര്‍ മധ്യത്തോടെ തണുത്തു തുടങ്ങുന്ന മൂന്നാറില്‍ ഡിസംബറെത്തുന്നതോടെ മൈനസ് നാല് ഡിഗ്രിയിലെത്താറുണ്ട്. എന്നാല്‍ ഇക്കുറി ഇതുവരെയും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. തണുപ്പ് ആസ്വദിക്കാന്‍ എത്തുന്നവര്‍ നിരാശരായാണ് മടങ്ങുന്നത്.
സഞ്ചാരികളുടെ എണ്ണത്തില്‍ 10 ശതമാനമെങ്കിലും കുറവുള്ളതായി ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു. മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, രാജമല, ഫോട്ടോ പോയിന്റ്, ലോക്കാട് ഗ്യാപ്, പോതമേട് വ്യൂ പോയിന്റ് എന്നിവടങ്ങളിലൊക്കെ സന്ദര്‍ശകര്‍ കുറവാണ്. നിറഞ്ഞു കവിഞ്ഞ നിലയിലും മാട്ടുപ്പെട്ടി കുണ്ടള അണക്കെട്ടുകള്‍ കാണാന്‍ പോലും താരതമ്യേന വളരെ കുറച്ചു പേര് മാത്രമാണെത്തിയത്. ചൈന്നെയിലെ പ്രളയവും വലിയ തോതില്‍ മൂന്നാറിലെ വിനോദ സഞ്ചാര മേഖലയെ ബാധിച്ചിട്ടുണ്ട്.മൂന്നാര്‍ സമരവും വലിയ തോതില്‍ ടൂറിസത്തെ ബാധിച്ചതായാണ് അനുമാനം.
മൂന്നാറിലെ സമരത്തിനു ശേഷം കാര്യമായ കച്ചവടം ഇതു വരെ ഉണ്ടായിട്ടില്ലെന്നും കച്ചവടക്കാര്‍ അഭിപ്രായപ്പെട്ടു. സാധാരണ ഗതിയില്‍ ഡിസംബര്‍ ആദ്യ വാരത്തോടെ നിറയുന്ന റിസോര്‍ട്ടുകളും ഹോട്ടലുകളുമാണ് മൂന്നാറിലുണ്ടാകാറുള്ളത്.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT