മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലിസില്‍ കീഴടങ്ങി

പാലക്കാട്: കഴിഞ്ഞ ദിവസം കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഷൊര്‍ണൂര്‍ പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ആര്‍എസ്എസ് ജില്ലാ പ്രചാരകരായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു, പാലക്കാട് വാടാനാംകുറിശ്ശി സ്വദേശി സുമേഷ് എന്നിവരാണ് കീഴടങ്ങിയത്. പ്രതികള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.പ്രതികളുടെ വീടുകളില്‍ ഉള്‍പ്പെടെ നിരന്തരം പരിശോധന നടത്തിയതോടെയാണു വിഷ്ണുവും സുമേഷും പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയാണ് ആര്‍എസ്എസ് ജില്ലാ പ്രചാരകനായ വിഷ്ണു. സുമേഷ് കേസിലെ രണ്ടാം പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപോര്‍ട്ടര്‍, ശ്യാം ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ വളഞ്ഞുവച്ചു മര്‍ദ്ദിച്ചത്. നെല്ലായിയില്‍ ആക്രമണം നടത്തിയ കേസിലെ പ്രതികളെ ഒറ്റപ്പാലം കോടതിയില്‍ എത്തിച്ച സമയത്താണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായത്. ഇതിനെതിരേ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it