മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഡോക്ടറില്ല; രോഗികള്‍ വലഞ്ഞു
BY fousiya sidheek31 May 2017 5:30 AM GMT
fousiya sidheek31 May 2017 5:30 AM GMT
സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രി മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തത് ഗര്ഭിണികളടങ്ങുന്ന രോഗികളെ വലച്ചു. ഒടുവില്‍ 11.30ഓടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരെത്തിയാണ് ഗര്‍ഭിണികളെ പരിശോധിച്ചത്. അതിരാവിലെ മുതല്‍ ഡോക്ടറെ കാണാന്‍ ഒപി ടിക്കറ്റ് എടുക്കാനായി മണിക്കൂറുകളാണ് രോഗികള്‍ ക്യൂ നിന്നത്. എന്നിട്ടും ചീട്ട് നല്കാന് തയ്യാറാവാതിരുന്ന ആശുപത്രി അധികൃതരോട് കാര്യം തിരക്കിയപ്പോഴാണ് ഡോക്ടര്‍മാര്‍ എത്തിയിട്ടില്ലെന്ന് അറിയുന്നത്. ഡോക്ടര്‍മാര്‍ വരുമോ എന്നതിനെക്കുറിച്ച് കൃത്യമായി മറുപടിയും ലഭിക്കാതായതോടെ ഗര്‍ഭിണികളുടെ കൂടെയെത്തിയവര്‍ ബഹളംവച്ചു. ഇതോടെ അധികൃതര്‍ ചീട്ട് നല്കാന് തയ്യാറായി. എന്നിട്ടും ഡോക്ടര്‍ വരുമോ എന്നതിനെക്കുറിച്ച് അറിയില്ലന്ന മറുപടിയാണ് ലഭിച്ചത്. നിലവില്‍ ഇവിടെയുള്ള ഗൈനക്കോളജിസ്റ്റും മറ്റ് രണ്ടു ഡോക്ടര്‍മാരും കൗണ്‍സലിങ് കോഴ്സിനു പോയതാണ്. ഈ വിവരം മുന്‍കൂട്ടി അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
Next Story
RELATED STORIES
ഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT