kannur local

മാടായി കുടിവെള്ള പദ്ധതിക്ക്  5.86 കോടിയുടെ ഭരണാനുമതി

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനായി 5.86 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി വി രാജേഷ് എംഎല്‍എ അറിയിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മാടായിയില്‍ എംഎല്‍എയുടെ ആവശ്യപ്രകാരം കുടിവെള്ള ക്ഷാമം പരിഹരിക്കുാന്‍ ജല അതോറിറ്റി വകുപ്പ് മുഖേന സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു.
ഈ വിഷയം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടുവരുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഭരണാനുമതി ലഭിച്ചത്. കുടുതല്‍ ജനസാന്ദ്രതയുള്ളതും രണ്ട് ഭാഗങ്ങള്‍ പുഴയും കടലും ചുറ്റപ്പെട്ട് കിടക്കുന്നതിനാല്‍ മിക്ക പ്രദേശങ്ങളിലും ലവണ സാന്ദ്രതയും ഇരുമ്പിന്റെ അംശവും കൂടിയതിനാല്‍ കിണര്‍ വെള്ളം ഉപയോഗ ശൂന്യമാണ്. പരിമിതമായ കുടുംബങ്ങള്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന മൈനര്‍ കുടിവെള്ള പദ്ധതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.
മാടായി പഞ്ചായത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. കണ്ണോത്ത് ജൈക്കയുടെ ടാങ്കിലേക്ക് വരുന്ന പൈപ്പ് ലൈനില്‍ നിന്നു വിതരണ ശൃംഖല സ്ഥാപിച്ച് മാടായി കുടിവെള്ള പദ്ധതിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാന്‍ പദ്ധതി മുഖേന സാധിക്കും. മാടായിപ്പാറായില്‍ സ്ഥിതി ചെയ്യുന്ന ഐടിഐയുടെ സ്ഥലത്ത് കുടിവെള്ള ടാങ്ക് നിര്‍മിക്കാന്‍ സ്ഥലം നല്‍കാമെന്ന് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചിട്ടുണ്ട്.
തീരദേശ മേഖല കൂടുതലുള്ള പഞ്ചായത്തില്‍ ഉപ്പുവെള്ളം കാരണം ശുദ്ധജലം ലഭ്യമാകാത്തത് വലിയ പ്രതിസന്ധിയിലായിരുന്നു. മാടായി പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാലാ അഭിലാഷമാണ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ യാതാര്‍ഥ്യമാവാന്‍ പോകുന്നത്.
Next Story

RELATED STORIES

Share it