kozhikode local

മഹിളാ മന്ദിരത്തില്‍ നിന്ന് സുമംഗലിയായി പരമേശ്വരി

കോഴിക്കോട്: വെള്ളിമാടുകുന്ന് മഹിളാ മന്ദിരത്തിന്റെ ചുവരുകള്‍ക്കകത്തു നിന്ന് പരമേശ്വരി സുമംഗലിയായി പടിയിറങ്ങി. മണിയൂര്‍ വാപ്പുറത്ത് മീത്തല്‍ സന്ദീപിന്റെയും കുടുംബത്തിന്റെയും സംരക്ഷണത്തിലേക്ക്. ഇന്നലെ രാവിലെ 10.30നും 11.15നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ കീഴൂര്‍ ശിവക്ഷേത്രത്തില്‍ വച്ചായിരുന്നു താലികെട്ട്.
സന്ദീപിന്റെ അച്ഛനമ്മമാര്‍ക്കും കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം മഹിളാ മന്ദിരം അന്തേവാസികളും ആംഓഫ് ജോയ് പ്രവര്‍ത്തകരും പരമേശ്വരിയുടെ ഏതാനും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.
മഹിളാമന്ദിരം മാനേജ്‌മെന്റ് കമ്മിറ്റി അംഗം തങ്കപ്പന്‍ മാസ്റ്ററുടെ കാര്‍മികത്വത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. ചെറുപ്രായത്തില്‍ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട് ഫ്രീബേഡ്‌സിലും പിന്നീട് ചില്‍ഡ്രന്‍സ് ഹോമിലും അവിടെ നിന്ന് മഹിളാ മന്ദിരത്തിലുമെത്തിയ പരമേശ്വരി തമിഴ്‌നാട് സ്വദേശിനിയാണ്. ഇന്നലെ രാവിലെ മഹിളാ മന്ദിരത്തില്‍ നിന്ന് സൂപ്രണ്ട് കെ സതിക്കും കൂട്ടുകാര്‍ക്കുമൊപ്പം ക്ഷേത്രത്തിലേക്ക് പുറപ്പെട്ട പരമേശ്വരി വിവാഹച്ചടങ്ങുകള്‍ക്കു ശേഷം സന്ദീപിന്റെ വീട്ടിലേക്ക് തിരിച്ചു.
Next Story

RELATED STORIES

Share it