മഹാരാഷ്ട്ര: 17കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

നാസിക്: മഹാരാഷ്ട്രയില്‍ 17കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുകളായ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. റാഞ്ചികള്‍ ആവശ്യപ്പെട്ട 20 ലക്ഷം രൂപ ബന്ധുക്കള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. മോഹിത് ഭാവിസ്‌കറാണ് കൊല്ലപ്പെട്ടത്. ത്രിംബകേശ്വര നഗരത്തിലേക്ക് വിനോദയാത്ര പോവുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ 14ന് സുഹൃത്തുക്കള്‍ മോഹിതിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മോഹിതിന്റെ അച്ഛനില്‍ നിന്നു 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുവെങ്കിലും പണം നല്‍കിയില്ല. ഒരു പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
Next Story

RELATED STORIES

Share it