മഴയെത്തി ; നെല്‍പ്പാടങ്ങള്‍ പൊടിവിതയുടെ തിരക്കില്‍
BY fousiya sidheek15 May 2017 5:12 AM GMT
fousiya sidheek15 May 2017 5:12 AM GMT
ആനക്കര: മഴയെത്തിയതോടെ നെല്പാടങ്ങളില് പൊടി വിതയുടെ തിരക്ക്. വെളളിയാഴ്ച്ച രാത്രിയില്‍ പെയ്ത മഴയെ തുടര്‍ന്നാണ് പടിഞ്ഞാറന്‍ മേഖലകളില്‍ പാടങ്ങളില്‍ പൊടിവിത ആരംഭിച്ചത്. മേടം ആദ്യത്തില്‍ ലഭിക്കുന്ന മഴയിലാണ് സാധാരണ പൊടിവിത നടത്താറുളളത്. എന്നാല്‍ വേനല്‍ മഴ ലഭിച്ചത് മേടം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ്. ഇനി വരുന്നത് എടവപ്പാതിയാണ് എടവം ആദ്യത്തില്‍ തന്നെ കനത്ത മഴ പെയ്താല്‍ പൊടി വിത നടത്തിയ പാടങ്ങളില്‍ നെല്ലിന് മുളപൊട്ടുന്നത് തടസമാകുകയും മുള പൊട്ടിയ നെല്ല്ച്ചെടികള് വെളളം മൂടി നശിക്കാനും കാരണമാകും. ഇക്കാരണങ്ങളാലാണ് രണ്ടും കല്പ്പിച്ചു കര്‍ഷകര്‍ പാടങ്ങളില്‍ പൊടി വിത നടത്തുന്നത്. എടപ്പാതിയില് വെളളം മൂടുന്ന സ്ഥലങ്ങളിലും വെളളക്കെട്ടുളള സ്ഥലങ്ങളിലുമാണ് പൊടി വിത നടത്തുന്നത്. എടവം ആദ്യത്തില്‍ ഒരു അടിക്കു മുകളില്‍ നെല്‍ച്ചെടി വളര്‍ന്നു നില്‍ക്കേണ്ട സമയത്താണ് ഇത്തവണ പൊടിവിത നടത്തിയിട്ടുളളത്. മൂപ്പ് കൂടിയ പഴയ ഇനം വിത്തായ ചേറ്റാടിയാണ് പൊടിവിതക്കായി കര്‍ഷകര്‍ ഉപയോഗിക്കുന്നത്. ഇത്തവണ വേനല്‍ മഴ ലഭിക്കാത്തതിനാല്‍ പാടം ഉഴുത് മറിച്ച് പൊടിവിതക്കായി പാടങ്ങള്‍ തയ്യാറാക്കാന്‍ കഴിഞ്ഞിരുനില്ല. അതിനാല്‍ പാടം ഉഴുത് മറിക്കലും ചാണക്കപ്പെടി,വളപ്പൊടികളും ഇട്ട ശേഷം ഉഴുത് തയ്യാറാക്കികൊണ്ടാണ് പൊടിവിത നടത്തുന്നത്. വെളളിയാഴ്ച്ച രാത്രിയില്‍ പെയ്ത മഴയെ തുടര്‍ന്ന് എല്ലാവരും ഒരുമിച്ച് പാടത്ത് പണി ആരംഭിച്ചതോടെ പാടങ്ങള്‍ ഉഴുത് മറിച്ച് തയ്യാറാക്കാന്‍ ട്രാക്ടറുകള്‍ കിട്ടാത്തത് കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാക്കിയിട്ടുണ്ട്. നടില്‍ നടത്തേണ്ട പാടങ്ങളിലേക്ക് ആവശ്യമായ വിത്തുകളും പല കൃഷി ഭവനുകളിലും എത്തിയിട്ടില്ല. കപ്പൂര്‍ കൃഷി ഭവനില്‍ എത്തിയ പൊന്മണി,ഉമ തുടങ്ങിയ വിത്തിനങ്ങളും പലകര്‍ഷകര്‍ക്കും ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ വിത്തുകള്‍ എത്തുമെന്ന് കൃഷി ഭവന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ വിളവെടുപ്പിന് മുന്‍മ്പ് വെളളം ലഭിക്കാത്തത്തിനാല്‍ വ്യാപകമായി കൃഷി നാശം സംഭവിച്ചിരുന്നു. കതിര് വന്ന പാടങ്ങളിലെ നെല്ല്ച്ചെടികളാണ് ഉണങ്ങി പോയത്. പലരും മോട്ടോറുകളും എഞ്ചിനും ഉപയോഗിച്ചാണ് ഇവ—ക്കാവശ്യമായ വെളളം ലഭ്യമാക്കിയത്. പല പാടശേഖരങ്ങളിലും ഇതിന് പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മുണ്ടകന്‍ കൃഷി വെളളം ലഭിക്കാതെ കരിഞ്ഞ് പോയത് കാണിച്ച് കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കിയെങ്കിലും ഇതുവരെയായിട്ടും സര്‍ക്കാര്‍ സഹായം ഒന്നും ലഭിച്ചില്ലന്നും കര്‍ഷകര്‍ പറയുന്നു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT