മഴക്കാലപൂര്‍വ ശുചീകരണം : 31ന് മുമ്പ് ജില്ലാതല അവലോകനം ചേരണം; വാര്‍ഡ് തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും

തിരുവനന്തപുരം: മഴക്കാലപൂര്‍വ ശുചീകരണങ്ങള്‍ക്കും ജലജന്യരോഗങ്ങള്‍ തടയുന്നതിനും വാര്‍ഡ്തലം മുതല്‍ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ തീരുമാനം. പകര്‍ച്ചവ്യാധിമൂലം കേരളത്തി ല്‍ മരണം സംഭവിക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ കേരളം ഒന്നായി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് കേരളമൊട്ടാകെ വ്യാപകമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിന് എല്ലാവരും രംഗത്തിറങ്ങണം. ജൂ ണ്‍ അഞ്ചിനുശേഷം പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കും. മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആരംഭിക്കേണ്ടതായിരുന്നു. ഇതു വൈകിയ സാഹചര്യത്തില്‍ ഓരോ ദിവസവും ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. മഴക്കാലപൂര്‍വ ശുചീകരണം ഏകോപിപ്പിക്കാ ന്‍ ഈ മാസം 31ന് മുമ്പ് മന്ത്രിമാരുടെ നേതൃത്വത്തി ല്‍ ജില്ലാതല അവലോകനയോഗം ചേരണം. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാ ര്‍ നേതൃത്വം നല്‍കണം. എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ വകുപ്പുതലവന്‍മാര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കണം. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക ഏകോപനവുമുണ്ടാവും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും മഴക്കാല ദുരന്തങ്ങള്‍ നേരിടാന്‍ സജ്ജമാവുന്നതിനും സമഗ്രമായ പദ്ധതികള്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. മാലിന്യനിര്‍മാര്‍ജനമാണു പ്രധാനം. ഇതിന് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. ആവശ്യമുള്ളിടത്ത് സര്‍ക്കാര്‍ സഹായം നല്‍കും. ചില തദ്ദേശസ്ഥാപനങ്ങള്‍ സ്വമേധയാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനം തുടങ്ങാത്ത പഞ്ചായത്തുകളി ല്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണം. മഴ കനക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇതിനകം ഡെങ്കിപ്പനിയും മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ഫഌക്‌സ് ഉള്‍െപ്പടെയുള്ള സാമഗ്രികള്‍ നീക്കം ചെയ്യാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സന്നദ്ധപ്രവര്‍ത്തകരും രംഗത്തിറങ്ങണം. മരുന്നിന്റെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. മരുന്ന് ഇല്ലെന്ന വിവരം അറിയിച്ചാല്‍ അത് എത്തിക്കുന്നതിനുള്ള നടപടി വേഗത്തില്‍ സ്വീകരിക്കും. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിയന്തര പ്രാധാന്യം പരിഗണിച്ച് ഇക്കാര്യത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും.
ദുരന്തമുണ്ടായാല്‍ അവര്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള ഷെല്‍ട്ടര്‍ഹോമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി സുധാകരന്‍, വി എസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, ഡോ. കെ ടി ജലീല്‍ എന്നിവര്‍ക്കു പുറമേ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it